ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടടക്കല്‍ എന്ന ഗ്രാമത്തിലെ ചാലൂക്യ കാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെയ്ക്ക് നടത്തിയ യാത്ര

കര്‍ണാടകയിലെ പട്ടടക്കല്‍ എന്ന ഗ്രാമത്തിലെ ചാലൂക്യ കാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെയ്ക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ആണിത്. UNESCO ലോക പൈതൃക കേന്ദ്രമാണ് പട്ടടക്കല്‍. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിന്ന് കൊണ്ട് അക്കാലത്ത് നടന്ന സംഭവങ്ങളും, അല്പം ചരിത്രവും, ഭാവനയും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു വിവരണം. ചരിത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, അതെ സമയം ചില നഷ്ടപ്പെട്ട കണ്ണികള്‍ ഭാവനയില്‍ കാണാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഒരു കഥ പോലെ വായിക്കുമല്ലോ! നീളക്കൂടുതല്‍ ഉണ്ട്, ക്ഷമിക്കുക. സ്ഥലങ്ങളുടെ പുരാതന പേരുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്, പുതിയ പേരുകള്‍ ബ്രാക്കെറ്റില്‍ ഉണ്ട്. 1. തോല്‍വിയും തിരിച്ചടിയും AD 642 – 655 ദക്ഷിണപദത്തിലെ(ഡെക്കാന്‍) പ്രമുഖ രാഷ്ട്രീയ ശക്തിയായിരുന്ന ചാലൂക്യര്‍ക്ക് വന്‍ തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു AD 642. കിഴക്ക് കാഞ്ചീപുരത്തു നിന്ന് പടനയിച്ചെത്തിയ പല്ലവന്മാര്‍ മഹാനായ ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ യുദ്ധത്തില്‍ വധിച്ച്, ചാലൂക്യ തലസ്ഥാനമായ വാതാപി(ബദാമി) കീഴടക്കി. ചാലൂക്യരുടെ ആജന്മ ശത്രുക്കളായിരുന്നു പല്ലവര്‍. “പ്രകൃതി അമിത്രം”(Arch

ദിഗംബര നാഗസംന്യാസിമാര്‍.

മഹാകുംഭമേളയില്‍ അവര്‍ ഗംഗയുടെ തീരത്തേക്കിറങ്ങി വരും; ഗൂഢമായ അഖാഡകളില്‍ നിന്ന്, ഗോപ്യമായി യാതൊന്നുമില്ലാത്ത ദിഗംബര നാഗസംന്യാസിമാര്‍. വിചിത്രമായ ആ സാധുസംഘങ്ങളിലൂടെ ഒരു വനിതാ ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകള്‍.... ദിഗംബര സൗന്ദര്യം: ആകാശത്തെ അംബര (വസ്ത്രം)മാക്കിയവന്‍, ദിഗംബരന്‍. ക്യാമറക്കണ്ണിലൂടെ ഈ നഗ്നസൗന്ദര്യം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന നാഗ സംന്യാസിമാര്‍ എന്റെ കുംഭമേളാനുഭവത്തിന് നിറം പകര്‍ന്നത് ഒരു പ്രത്യേക വിഭാഗം സംന്യാസിമാരായിരുന്നു. നഗ്നരായ നാഗ സാധുക്കള്‍. മേലാസകലം ഭസ്മം പൂശി, ഇടക്ക് പൊട്ടിത്തെറിച്ച് അശ്ലീലമെറിയുന്ന ദിഗംബരന്‍മാര്‍. പുണ്യ സ്‌നാനത്തിന്റെ ആദ്യാവകാശികള്‍. കുംഭമേള ക്യാമറയിലാക്കാന്‍ വന്ന ഞാന്‍ അവരെ പിന്‍തുടര്‍ന്നു. മോക്ഷദായിനി: ജന്മാന്തര പാപങ്ങളെ കഴുകിക്കളയുന്ന ഗംഗാജലപാനം ചരസ്സിന്റെയും ചായയുടെയും ഗന്ധമുള്ള ടെന്റുകളിലെ ഒരു കാഴ്ച്ച ഒരു നാഗ സംന്യാസി സംഘം എന്നെ അവരുടെ അഖാഡയിലേക്ക് സ്വാഗതം ചെയ്തു. എരിയുന്ന ഹോമകുണ്ഡത്തിനകമ്പടിയായി ചരസ്സിന്റെയും ചുടുചായയുടേയും ധൂമവലയങ്ങള്‍ സദാ നിറയുന്ന ഇടങ്ങള്‍. ഫോട്ടോ എടുക്കുന്നതില്‍ നിന്നും തുടക്കത്തില്‍ അവരെന്നെ വിലക്കി.

വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി? കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി? പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക്ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തില് നിന്നും വന്ന ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം. അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്. മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്ന

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും?

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും? ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും 1 സോമനാഥൻ ഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2 മഹാകാലേശ്വരൻ മഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു. 3 ഭീംശങ്കർ ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു. 4 ത്രയംബകേശ്വർ മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു. 5 രാമേശ്വർ തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു. 6 ഓംകാരേശ്വർ മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 7 വൈദ്യനാഥൻ ജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യു

തരിസാപ്പള്ളി ശാസനങ്ങൾ: കേരളത്തിലെ നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷ്യം

തരിസാപ്പള്ളി ശാസനങ്ങൾ:  കേരളത്തിലെ നസ്രാണി പാരമ്പര്യത്തിന്റെ സാക്ഷ്യം ************************************************************************************* കേരളത്തിലെ നസ്രാണി സാന്നിധ്യം അടയാളപ്പെടുത്തുന്ന ആദ്യത്തെ ലിഖിത രേഖകളാണ് തരിസാപ്പള്ളി ശാസനങ്ങൾ (CE 849). ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സബർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. കിഴക്ക് വയലക്കാട്, തെക്കുകിഴക്ക് കോവിലകമുൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നത്തലൈ അണ്ടിലൻതോട്ടം എന്നിവയാണ് അതിരുകൾ എന്ന് ശാസനത്തിൽ വിശദമാക്കുന്നുണ്ട്. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, CE 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. സ്തുതി

വാഴപ്പള്ളി ശാസനം: മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം

വാഴപ്പള്ളി ശാസനം:  മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ ആണ് 'വാഴപ്പള്ളി ശാസനം'. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്. കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നല്കിയ വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ ഡി 820 മുതൽ 844 വരെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി) ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. എ ഡി 832-ൽ വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കൂടി വാഴപ്പള്ളി, തിരുവാറ്റാ ക്ഷേത്രങ്ങളിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം. തിരുവല്ലയിലെ ഒരു പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തി

പാലിയം ശാസനം മലയാളത്തിലുള്ള ഏറ്റവും പുരാതന ലിഖിതം

പാലിയം ശാസനം  (ശ്രീമൂലവാസം ചേപ്പേടുകൾ_AD 898): ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകര്‍ക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമര്‍ശിക്കുന്നതാണ് ഈ രേഖ. കേരളത്തില്‍നിന്നു കണ്ടുകിട്ടിയവയില്‍ ബുദ്ധമതവുമായി പ്രത്യക്ഷബന്ധമുള്ള ഏക ശാസനമാണിത്. കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന പാലിയത്തച്ഛന്റെ കൊട്ടാരത്തില്‍നിന്നുമാണ് ഇത് കണ്ടെടുത്തത്. ശ്രീമൂലവാസത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൃത്യതയില്ല. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടല്‍ത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നത്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഇതിന്റെ സൂചനയാവാം. പതിനൊന്നാം ശതകത്തില്‍ കോലത്തുനാട് ഭരിച്ചിരുന്ന വിക്രമരാമന്‍ കടലാക്രമണത്തില്‍ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകള്‍ അടുക്കി സംരക്ഷിച്ചതായി സംസ്കൃത കാവ്യമായ അതുലന്റെ മൂഷികവംശത്തില്‍ പറയുന്നു. പതിനൊന്നാം

താജ്മഹല്‍ ചുറ്റിപറ്റിയുള്ള കഥകൾ ഇനിയും ചുരുളഴിയാത്ത ചില രഹസ്യങ്ങൾ

ഇനിയും ചുരുളഴിയാത്ത ചില രഹസ്യങ്ങൾ താജ്മഹല്‍ ചുറ്റിപറ്റിയുള്ള കഥകൾ കഥ 1 താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും. മതവൈര്യം ഉണ്ടാക്കുവാൻ പറഞ്ഞതല്ല വർഷങ്ങൾക്കു മുൻപേ പി എൻ ഓക് എന്ന ഇന്ത്യൻ ചരിത്രകാരൻ തന്റെ ഗവേഷണ പുസ്തകമായ ‘ദി താജ്മഹൽ IS തേജോ മഹല്യ, എ ശിവ ടെമ്പിൾ’ ഇൽ ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നതാണ് ഇത്. (THE TAJ MAHAL IS TEJO—MAHALAYA: A SHIVA TEMPLE BY P.N. OAK) Link താജ്മഹൽ ഒരു മുസ്ലിം ശവകുടീരം അല്ലെന്നും മറിച്ചു ഷാജഹാൻ അന്നത്തെ ജയപുർ മഹാരാജാവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പഴയ ശിവ ക്ഷേത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആഗാരെശ്വർ മഹാദേവ ക്ഷേത്രമായിരുന്ന തേജോമഹൽ ആണ് താജ്മഹൽ എന്ന് അദ്ദേഹം ഉദാഹരണസഹിതം എഴുതുന്നു. പേര് തേജോമഹല്യ എന്ന പേരിൽ നിന്ന് ഉണ്ടായതാണ് താജ്മഹൽ എന്ന വിളിപ്പേര്. അല്ലാതെ അത് ഒരിക്കലും മുംതാസ് മഹലിന്റെ പേരിൽ നിന്ന് ഉള്ളതല്ല. തന്റെ പത്‌നിയുടെ പേരിനോട് സാമ്യം വേണമായിരുന്നു എങ്കിൽ പേരിന്റെ ആദ്യ മൂന്നക്ഷരമായ ‘മും’ അല്ലായെങ്കിൽ മുംതാസ് അൽ സമാനി എന്ന മുഴുവൻ പേരിനു സമാനമായ എന്തെങ്കിലും വരണമായിരുന്നു ഷാജഹാൻ സ്വീകരിക്കേണ്ടത് എന്ന് ഓക