ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 20, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തെയ്യച്ചമയങ്ങൾ.

തെയ്യച്ചമയങ്ങൾ . ............................ മുടി : തെയ്യത്തിനുള്ള മുടി കുരുത്തോലയാൽ തയ്യാറാക്കി വച്ചിരിക്കുന്നു. 'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുടങ്ങുന്നതിനു പറയും. താഴെ പറയുന്നവയാണു് ആണ് സാധാരണ മുടികൾ വലിയമുടി, വട്ടമുടി പീലിമുടി, തിരുമുടി, പൊന്മുടി / സ്വർണ്ണമുടി, ചട്ടമുടി കൊണ്ടൽമുടി, കൊടുമുടി, കൂമ്പുമുടി, കൊതച്ചമുടി, ഓങ്കാരമുടി, തൊപ്പിച്ചമയം, ഓലമുടി, ഇലമുടി, പൂക്കട്ടിമുടി മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകൾ, പലനിറത്തിലുള്ള പട്ടുതുണികൾ, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിർമിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയിൽപ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിൻപാള തുടങ്ങിയവ മുടികളുടെ നിർമ്മാണത്തിന് ഉപയോഗിക്കും. തലച്ചമയങ്ങളിൽപ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലർ, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കൻകാത്, ചെണ്ടെടത്താങ്ങി എന്നിവ.

വിഷു...ഐതീഹ്യത്തിലൂടെ......

വിഷു ...ഐതീഹ്യത്തിലൂടെ...... വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന് ‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാര

കണിക്കൊന്ന

കണിക്കൊന്ന ******************* പ്രകൃതി താനേ ഒരുക്കുന്ന ഒരു ഉത്സവത്തിന്റെ പരിഛേദമാണ് വിഷു. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങള്‍ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഈ സമയത്ത് നിറച്ചാര്‍ത്തുമായി മറ്റൊരു വൃക്ഷവും പൂത്തുവിലസാറില്ല. സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന ഈ കൊന്നപ്പൂക്കള്‍ പ്രകൃതിയുടെ വിഷുക്കൈനീട്ടമാണ്. കണിക്കൊന്നകള്‍ക്ക്‌ ഐതിഹ്യപ്പെരുമകള്‍ ഏറെയുണ്ട്. അമ്പലത്തില ്‍ കിടന്നുറങ്ങിപ്പോയ പാവപ്പെട്ട ഉണ്ണിയെക്കാണാതെ പൂജാരി അമ്പലം പൂട്ടിപോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. അപ്പോള്‍ തന്റെ അരമണി കളിക്കാനായി ഉണ്ണികണ്ണന്‍ കുട്ടിയ്ക്ക്‌ നല്‍കി. പിറ്റേന്ന്‌ വിഗ്രഹത്തിനുമേലുള്ള അരമണി കുട്ടിയുടെ അരയില്‍ കണ്ടപ്പോള്‍ പൂജാരി കുട്ടിയെ തല്ലി. അപ്പോള്‍ അശരീരിയായി ‘അരുതേ’ എന്ന ശബ്ദം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന

ചെമ്പൈ ശ്രീ വൈദ്യനാഥ ഭാഗവതർ

ചെമ്പൈ ശ്രീ വൈദ്യനാഥ ഭാഗവതർ ചെമ്പൈക്കു നാദം നിലച്ചപ്പോൾ തന്റെ ശങ്ഖം കൊടുത്തവനേ... പാഞ്ചജന്യം കൊടുത്തവനേ '.. ചെമ്പൈയുടെ നാദോപാസനയിൽ മതിമറന്ന ഗുരുവായൂരപ്പൻ..! 20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായിരുന്ന ഗുരുവായൂരപ്പ ഭക്തനായിരുന്നു ചെമ്പൈ സ്വാമികൾ.. ശരീരം കൊണ്ടും ശാരീരം കൊണ്ടും ആരേയും ആകർഷിക്കുന്ന വിനയാന്വിതനായിരുന്നു ചെമ്പൈ ഭാഗവതർ. വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം അനുജനായ സുബ്രഹ്മണ്യനുമൊത്ത് കച്ചേരി പാടാൻ ആരംഭിച്ചിരുന്നു. ആദ്യത്തെ സംപൂർണ്ണ കച്ചേരി ഒളപ്പമണ്ണമന വക പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു. 1896 സെപ്തംബറിൽ ജനിച്ച അദ്ദേഹം 1907 വൈക്കത്തഷ്ടമിക്ക് കച്ചേരി അവതരിപ്പിച്ച് തിരികെവരുന്ന വഴി പിതാവായ അനന്തഭാഗവതർക്കൊപ്പം ഗുരുവായൂരിലെത്തി.. അന്ന് ഏകാദശിയായിരുന്നു,. ചെമ്പൈയും അനുജനും അവിടെ പാടുകയും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. തുടർന്ന് എല്ലാ വർഷവും ഏകാദശിക്ക് പാടുവാൻ ഉള്ള അനുമതി ദേവസ്വത്തിൽ നിന്ന് വാങ്ങിക്കുകയും അത് മുടങ്ങാതെ നടത്തുകയും ചെയ്തു. ആദ്യ ദർശനം മുതൽ സ്വാമികൾ ഗുരുവായൂരപ്പന്റെ പ്രിയഭക്തനായി മാറിക്കഴിഞ്ഞിരുന്നു. തനിക്കെന്തു വിഷമമുണ്ടെങ്കിലും

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - ഹരിപ്പാട്

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - ഹരിപ്പാട്  കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്. ഐതിഹ്യം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്. പണ്ട് ഈ സ്ഥലത്തിന്റെ പേര് 'ഏകചക്രം' എന്നായിരുന്നു. അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ് പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു. അങ്ങനെയിരിയ്ക

ഹരികന്യക ക്ഷേത്രം* *ഗുരുവായൂർ*

ഹരികന്യക ക്ഷേത്രം* *ഗുരുവായൂർ* ഗുരുവായൂർ ക്ഷേത്രത്തെപറ്റി കേൾകാത്തവരായി ആരും ഉണ്ടാവില്ല, എന്നാൽ *ഗുരുവായൂരിൽ നിനും 5 km അകലെയായി ഗുരുവായൂർ - ചൂണ്ടൽ റോഡിൽ സ്ഥിതി ചെയ്യുന്ന 2000 വര്‍ഷം പഴക്കം പറയപ്പെടുന്ന അരിയന്നൂര് ഭഗവതി ക്ഷേത്രത്തെ പറ്റി അറിയുനവർ ചുരുക്കം ആയിരിക്കും* . ഹരികന്യക ആണ് അരിയന്നൂര് ഭഗവതി. *വിഷ്ണുഭഗവാന്റെ മോഹിനി പ്രതിഷ്ഠ ഉള്ള അത്യപൂർവ ക്ഷേത്രം*. ഭാരതത്തിൽമോഹിനീപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. അതിനാൽ തന്നെ ക്ഷേത്രം സവിശേഷ ശ്രദ്ധയർഹിയ്ക്കുന്നു. പെരുന്തച്ചനാണ് ഈ ക്ഷേത്രം പണിതതെന്ന് വിശ്വസിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡും ഭാരതീയ പുരാവസ്തു സർവ്വേയുമാണ് ക്ഷേത്രഭരണം നടത്തിവരുന്നത് ഗുരുവായൂർ തീർഥാടനവേളയിൽ ഇവിടെ കൂടെ ദര്‍ശനം ചെയ്യുന്നത് വളരെ പുണ്യപ്രദം ആണ്. *മാത്രമല്ല ശബരിമല യാത്രയിൽ സ്വാമിയുടെ അമ്മയെ കൂടെ ഇവിടന്നു ദർശിക്കാൻ സാധിക്കുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്* തൃശ്ശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ അതിയന്നൂര്‍ ശ്രീ ഹരി കന്യകാക്ഷേത്രം. ഹരി കന്യാകാ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവുമാണിത്‌. തൃശൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള

കാടാമ്പുഴ ശ്രീ പാര്‍വതി ദേവസ്വം കാടാമ്പുഴ മലപ്പുറം ജില്ല

കാടാമ്പുഴ ഭഗവതി ക്ഷേത്രം ********************************** കേരളത്തിലെ മലപ്പുറം ജില്ലയില്‍ മാറാക്കര പഞ്ചായത്തില്‍ ,കോട്ടക്കലിനടുത്ത്‌ കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂര്‍ത്തി കിരാതരൂപിണിയായ പാര്‍വ്വതിയാണ്‌. ഇവിടത്തെ മുട്ടറുക്കല്‍ വഴിപാട്‌ പ്രസിദ്ധമാണ്‌. ഈ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളില്ല. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തില്‍ നടത്തപ്പെടുന്നില്ല. നൂറ്റെട്ട്‌ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഈ ക്ഷേത്രം. ഐതിഹ്യം പാശുപതാസ്‌ത്രം സമ്പാദിക്കാന്‍ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു. എന്നാല്‍ അര്‍ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്‌കിയിട്ട്‌ ഫലമുള്ളു എന്ന്‌ ശിവന്‍ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്‍വ്വതിയും കാട്ടാളവേഷത്തില്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്ന സ്ഥലത്ത്‌ എത്തുകയും ചെയ്‌തു. ദുര്യോധനന്‍ മുകാസുരനെ, അര്‍ജ്ജുനന്റെ തപസ്സ്‌ മുടക്കുവാന്‍ വേണ്ടി , പന്നിയുടെ വേഷത്തില്‍ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവന്‍ പന്നിയെ അമ്പെയ്‌തു. ഉപദ്രവിക്കാന്‍ വന്ന പന്നിയെ അര്‍ജ്ജുനനും അമ്പെയ്‌തു വീഴ്‌ത്തി. പ

അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.

അഗസ്ത്യക്കോട്  മഹാദേവ ക്ഷേത്രം. കൊല്ലം ജില്ലയില്‍ അഞ്ചലില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം. ഐതീഹ്യം പുരാതന കാലത്ത് ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ ഒരു ബിംബം ഉണ്ടായിരുന്നു.അത് അഗസ്ത്യമുനി ആണെന്നാണ്‌ വിശ്വാസം .അഗസ്ത്യമുനിയുടെ സാന്നിധ്യം ഉണ്ടായതു കൊണ്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അഗസ്ത്യക്കോട് എന്ന സ്ഥലനാമം ഉണ്ടായത് .ശ്രീ പരമേശ്വരന്റെ ആജ്ഞ അനുസരിച്ച് അഗസ്ത്യമുനി ഭാരതത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് യാത്ര തിരിച്ചു .വനാന്തരത്തിലൂടെ യാത്ര പിന്നിട്ടു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എത്തി .ഋഷി ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായപ്പോള്‍ ക്രൂര മൃഗങ്ങള്‍ സ്ഥലം വിട്ടുപോയി .പിന്നീട് അഗസ്ത്യമുനി ഇവിടെ ആശ്രമം കെട്ടി പാര്‍പ്പുറപ്പിച്ചു.ഈ പ്രദേശത്താണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാണു ഐതീഹ്യം . പ്രതിഷ്ഠ മഹാദേവനും മഹാവിഷ്ണുവുമാണ് പ്രധാന പ്രതിഷ്ഠ ഉപദേവതകള്‍ പാർവ്വതി,വിഷ്ണു,ഗണപതി,ശാസ്താവ്,ദുർഗാദേവി,നാഗദേവതകൾ,മുരുകൻ,ഹനുമാ

ഉദിയന്നൂരമ്മേ ശരണം തിരുവനന്തപുരം

ഉദിയന്നൂരമ്മേ  ശരണം  തിരുവനന്തപുരം തൃക്കൊടിയേറ്റ് മേടപുണർതം പൊങ്കാല മഹോത്സവം 2018 ഏപ്രിൽ 18 മുതൽ ഏപ്രിൽ 27 വരെ( മേടം 05 മുതൽ14 വരെ)  ഉദിയന്നൂർ പൊങ്കാല 2018 ഏപ്രിൽ 22 ഞായർ രാവിലെ 09 -45 ന് അമ്മേ ശരണം. ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു... അത് നമ്മുടെ ധര്‍മ്മമാണ്. ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...! ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

പിഷാരിക്കൽ_ഭഗവതിക്ഷേത്രം_ചാലക്കുടി

പിഷാരിക്കൽ_ഭഗവതിക്ഷേത്രം_ചാലക്കുടി _കേരളത്തിലെ തൃശ്ശൂർ ജില്ലയിൽചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന പിഷാരിക്കൽ ഭഗവതിക്ഷേത്രത്തിൽരണ്ടു ശ്രീകോവിലുകളിലായി വനദുർഗ്ഗയുംഭദ്രകാളിയും ഉപാസിക്കപെടുന്നു. ആയിരത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന, ഇവിടെ ദുർഗ്ഗാഭഗവതിയാണ്‌‍ പ്രധാന പ്രതിഷ്ഠ._ *_ഐതിഹ്യം_* _ആദ്യകാലങ്ങളിൽ ദുർഗ്ഗ മാത്രമേ ഇവിടെ പൂജിക്കപ്പെട്ടിരുന്നുള്ളു. ഭദ്രകാളിയുടെ ആവിർഭാവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ദേവിഭക്തനായ പാടിവെട്ടത്തു നമ്പൂതിരിതിരുമാന്ധാംകുന്നു ഭഗവതിയുടെനിത്യോപാസകനായിരുന്നു. പ്രായാധിക്യത്താൽ ക്ഷേത്രം സന്ദർശിക്കാനാകാതായപ്പോൾ അദ്ദേഹം തന്റെ സങ്കടം ദേവിയെ അറിയിച്ചു. ഭക്തന്റെ കുടയിൽ കയറി ഈ ക്ഷേത്രത്തിൽ ദേവിസന്നിഹിതയായി. കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമാണു ഇവിടെ ഉള്ളതെന്ന മറ്റൊരു വിശ്വാസവും ഉണ്ട്._ *_പ്രതിഷ്ഠ _* _ഭഗവതിയാണ്‌‍ പ്രധാന പ്രതിഷ്ഠ. രണ്ടുകയ്യിൽ ശംഖും ചക്രവും ഒരു കൈ മലർത്തി കീഴ്പോട്ട് ചായ്ച്ചും ഒരു കൈ എളിയിൽ കുത്തിയ രൂപത്തിലുമാൺ ഭഗവതി വിഗ്രഹം. ഗണപതി, ഭദ്രകാളി, ശിവൻ എന്നീ ഉപദേവന്മാരുമുണ്ട്._ *_പൂജയും വഴിപാടും

മണ്ണടി പ്ലാക്കാട്ടേത്ത് ദേവീക്ഷേത്രം

മണ്ണടി  പ്ലാക്കാട്ടേത്ത് ദേവീക്ഷേത്രം ഇത് 11 മാസം കൊണ്ട് പുതുക്കി പണിത ക്ഷേത്രം പതിനൊന്നു മാസം കൊണ്ട് ഒരു വീടുപോലും നിർമ്മിക്കാൻ പറ്റാത്ത സ്ഥാനത്താണ് ഒരു മഹാക്ഷേത്രം 11 മാസം കൊണ്ട് നിർമ്മിച്ചത് അതിനുദാഹരണമാണ് ദേവി അത്രയ്ക്ക് ശക്തിയുള്ള ദേവത ആയതുകൊണ്ടാണ് ഈ ദേവിയുടെ കഴിവ് മനസ്സിലാക്കുവാൻ എല്ലാ വിശ്വാസികളും വൈകിപ്പോയി മണ്ണടി പ്ലാക്കാട്ടേത്ത് അമ്മയുടെ മുന്നിൽ അഭയം പ്രാപിക്കുന്ന ഏതൊരു വിശ്വാസിയും അമ്മ ഉപേക്ഷിക്കാറില്ല ഒരു കുടുംബം നടത്തിക്കൊണ്ടുപോകുവാൻ നമ്മളെല്ലാവരും പാടുപെടുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പത്ത് വർഷമായിട്ട് അമ്മയുടെ ഒരു വിശ്വാസി പുറത്ത് ഒരു പിരിവും ഇല്ലാതെ നടത്തിക്കൊണ്ടുപോകുന്ന ഇതു പോരായോ അമ്മയുടെ ശക്തി മനസ്സിലാക്കുവാൻ പ്രദേശവാസികളും വിശ്വാസികളും പരാജയപ്പെട്ടപ്പോൾ അമ്മ തന്നെ ഒരാളെ കണ്ടെത്തി അയാളിലൂടെ അമ്മയ്ക്ക് ഇരിക്കാനുള്ള ദേവസ്ഥാനം പണിയിച്ചു ഇത് ലോകത്തിൽ ആദ്യമായി നടക്കുന്ന സംഭവം അതും കേവലം 11 മാസം കൊണ്ട് ഇതു മതി ഈ ദേവിയുടെ ശക്തി തിരിച്ചറിയുവാൻ ഈ പോസ്റ്റ് കഴിയുന്നത്ര വിശ്വാസികളുടെ അടുത്ത് എത്തിക്കുവാൻ എല്ലാ ഭക്തജനങ്ങളും ശ്രമിക്കണം അത് താങ്കളുടെ കുടുംബത്തിൽ ഐശ്വര്യ

പാണ്ഡവര്‍ വസിച്ച പാണ്ഡവന്‍പാറ

പാണ്ഡവര്‍ വസിച്ച പാണ്ഡവന്‍പാറ നൂറ്റുവര്‍ പാറ അല്ലെങ്കില്‍ പാണ്ഡവന്‍ പാറ എന്നും അറിയപ്പെടുന്ന ഇവിടം ഒട്ടേറേ ഐതിഹ്യങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നു. അജ്ഞാത വാസകാലത്ത് ചെങ്ങന്നൂരിലുള്ള ഈ കുന്നുകളില്‍ പാണ്ഡവര്‍ താമസിച്ചതിനാലാണത്രെ ഈ പാറ പാണ്ഡവന്‍ പാറ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം. ഇതിനോട് ചേര്‍ന്നു തന്നെ ആണ് പാണ്ഡവന്‍ പാറ ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.കൂടാതെ നാഗരാജാവും നാഗയക്ഷിയും കുടിയിരിക്കുന്ന നാട്ടുടയ ക്ഷേത്രം ഇവിടെ ആണ്. ഇവിടെ വസിക്കുന്ന സമയത്ത് പാണ്ഡവര്‍ അടുത്തുള്ള ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയിരുന്നത്രെ. ഇതില്‍ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻവണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ്എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു പാണ്ഡവന്‍ ഇവിടെ താമസിച്ചതിനുള്ള ധാരാളം അടയാളങ്ങള്‍ ഇവിടുത്തെ പാറക്കൂട്ടങ്ങളില്‍ പതിഞ്ഞു കിടക്കുന്നു. ഇവിടുത്തെ കല്ലുകള്‍ക്കുമുണ്ട് ഒട്ടേറേ പ്രത്യേകതകള്‍.

പുരിജഗന്നാഥ ക്ഷേത്രം

പുരിജഗന്നാഥ  ക്ഷേത്രം ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പുരിയുടെയത്രയും പ്രശസ്തമായിട്ടുള്ള ഒരു ക്ഷേത്രം ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയധികം പേരുകേട്ടതാണ് ഒഡീഷയിലെ തീരദേശമായ പുരിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതുകൂടിയാണ്. ഒരുപക്ഷേ, പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന പുരി ജഗനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍.... ( കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന പതാക) ‎കാറ്റിന്റെ ഗതിക്കനുസരിച്ച് പറക്കുന്ന പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ആകാശത്തിലെ പട്ടം മുതല്‍ വിരിച്ചിടുന്ന തുണികള്‍ വരെ കാറ്റിന്റെ ഗതിക്കനുസരിച്ചുള്ളതാണ്. എന്നാല്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ പ്രകൃതിയുടെ ഈ നിയമങ്ങള്‍ ബാധകേ അല്ല. ഇവിടെ ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ ഉയര്‍ത്തി കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിര്‍ദിശയിലാണ് പാറുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണവും നല്കാന്‍ ആര്‍ക്കും ഇതുവരെയും സാധിച്ചിട്ടില്ല. ( എവിടെനിന്നു നോക്കിയാലും കാണുന്ന സുദര്‍ശന ചക്രം ‎പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ക്ഷേത്രത്തിന്റെ മുകളില്‍ സ്ഥാപ