ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 22, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വംശാവലി----ജമദഗ്‌നി മഹര്‍ഷി--പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി.

ജമദഗ്‌നി മഹര്‍ഷി പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി. വംശാവലി: മഹാവിഷ്ണുവില്‍ നിന്നു അനുക്രമത്തില്‍ ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍- ഋചീകന്‍- ജമദഗ്‌നി. ജമദഗ്‌നി മഹര്‍ഷിയുടെ ജനനം സംബന്ധിച്ച് ഒരു പുരാണ പ്രസ്താവനയുണ്ട്. ഋചീകമുനിയുടെ ഭാര്യയായ സത്യവതി ഒരിക്കല്‍ ഭര്‍ത്താവിനോട് തനിക്കും, തന്റെ മാതാവിനും ഓരോ പുത്രന്‍ ജനിയ്ക്കണമെന്നപേക്ഷിച്ചു. അതനുസരിച്ച് ഋചീകന്‍ ഹോമത്തിനു ശേഷം ചോറ് നിറച്ച രണ്ടു പാത്രങ്ങള്‍ മന്ത്രം ചൊല്ലി സത്യവതിക്കു നല്കി. ഒരു പാത്രത്തില്‍ ബ്രഹ്മതേജസ്സും, മറ്റെ പാത്രത്തില്‍ ക്ഷാത്രതേജസ്സും നിറച്ചിരുന്നു. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് സത്യവതി ഭക്ഷിക്കണമെന്നും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് അമ്മയ്ക്ക് കൊടുക്കണമെന്നും ഋചീകന്‍ സത്യവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ മുനി അറിയാതെ അമ്മയും, മകളും കൂടി ഒരു ഒളിച്ചുകളി നടത്തി. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് അമ്മയും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് സത്യവതിയും ഭക്ഷിച്ചു. ഇരുവരും ഗര്‍ഭം ധരിച്ചു. ഗര്‍ഭം വളര്‍ന്നതോടുകൂടി സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സും, മാതാവിന്റെ മുഖത്ത് ബ്രഹ്മതേജസ്സും നിഴലിച്ചു തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് ഒരിക

നീര്‍ പുത്തൂര്‍ ശിവക്ഷേത്രം,തിരുനാരായണപുരം ക്ഷേത്രം

നീര്‍ പുത്തൂര്‍ ശിവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ്‌ന്റെ ഭാഗമായ മലപ്പുറം പാലക്കാട്‌ ജില്ലയുടെ അതിര്ത്തി്യോടുചേര്ന്ന് കിടക്കുന്ന അരക്കുപറമ്പ് പുത്തൂര്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ നീര്പുത്തൂര്‍ ശിവക്ഷേത്രം . വര്ഷ്ങ്ങള്ക്കു് മുന്‍പ് അതി പ്രശസ്തമായിരുന്ന ഈ ക്ഷേത്രം കേരളത്തില്‍ തന്നെ അത്യപൂര്വിമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പൂര്‍ണ്ണമായി ജലത്താല്‍ ചുറ്റപെട്ട ശ്രീകോവിലും ജലത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിഗവും ഈ ക്ഷേത്രത്തിന്റെ് പ്രത്യോകതയാണ്. തിരുനാരായണപുരം ക്ഷേത്രം അരക്കുപറമ്പിലെ പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ തിരുനാരായണപുരം ക്ഷേത്രം. അരക്കുപറമ്പ് കറുത്തേടത്തു മനയുടെ ഊരായ്മയിലുള്ള ക്ഷേത്രം ഇപ്പോള്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്തിപോരുന്നു. വാമനമൂര്‍ത്തിയും ശിവനും പ്രധാന പ്രതിഷ്ഠകള്. ‍ അയ്യപ്പന്‍, ഗണപതി, വേട്ടയ്ക്കൊരുമകന്‍ തുടങ്ങി ഉപദേവന്മാര്‍. അരക്കുപറമ്പ് നരസിംഹക്ഷേത്രം ഈ മഹാക്ഷേത്രത്തിനു അടുത്തായി സ്ഥിതി ചെയ്യുന്നു. പ്രകൃതിഭംഗിയും ഭക്തിയും ഇടകലരുന്ന ഒരു അനുഭവമാണ് ഭക്തന്മാര്‍ക്ക് ഈ ക്ഷേത്രത്തില്‍ അനുഭവവേദ്യമാക ുന്നത്. തെങ്

മാളികപ്പുറം ദേവീക്ഷേത്രം, ശബരിമല

മാളികപ്പുറം ദേവീക്ഷേത്രം, ശബരിമല ശബരിമല അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്താണ് മാളികപ്പുറം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ അന്തരീക്ഷവും പ്രകൃതിക്കാഴ്ചകളുമാണ് മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം ദേവീക്ഷേത്രം. അയ്യപ്പനാല്‍ കൊലചെയ്യപ്പെട്ട മഹിഷിലയില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അയ്യപ്പനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. എന്നാല്‍ നിത്യബ്രഹ്മചാരിയായി  ശപഥമെടുത്ത അയ്യപ്പന്‍ ആ അഭ്യര്‍ത്ഥന നിരസിക്കുകയും തൊട്ടടുത്ത് ഒരു കോവിലുണ്ടാക്കി മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിക്കുകയും ചെയ്തു. കന്നി അയ്യപ്പന്മാര്‍ സന്ദര്‍ശിക്കാത്ത വര്‍ഷം വന്നാല്‍ അയ്യപ്പന്‍ മളികപ്പുറത്തമ്മയെ വിവാഹം കഴിക്കും എന്നാണ് വിശ്വാസം. ഭഗവതിസേവയാണ് ഇവിടത്തെ പ്രധാന വഴിപാട്. പൊട്ട്, പട്ടുടയാട, വള, കണ്‍മഷി തുടങ്ങിയ സാധനങ്ങളും ഭക്തര്‍ വഴിപാടായി ഇവിടെ സമര്‍പ്പിക്കുന്നു. തേങ്ങയുരുട്ടലാണ് മാളികപ്പുറം ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രധാന കര്‍മം. സ്വാമി ശരണം : പൊന്നു പതിനെട്ടാം പടി ശരണമെന്റയ്യപ്പാ പതിനെ

കാളകെട്ടി ക്ഷേത്രം എരുമേലി-പമ്പ’

കാളകെട്ടി ക്ഷേത്രം  ശബരിമലയിലേക്കുള്ള പരമ്പരാഗത പാത എന്നറിയപെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ് കാളകെട്ടി . മഹിഷീ നിഗ്രഹത്തിനായി ശ്രീമണികണ്ഠന്‍ ഈ കാനനപാതയിലൂടെയാണ് പോയതെന്ന് വിശ്വസിക്കപ്പെടുന്നു. എരുമേലിയില്‍ നിന്നും ഏകദേശം 51 കിലോ മീറ്ററോളം ദൂരം കൊടുംകാട്ടിലൂടെ സഞ്ചരിച്ചാണ് അയ്യപ്പ ഭക്തര്‍ പമ്പയില്‍ എത്തിച്ചേരുന്നത്. ശബരിമലക്കു പോകുന്ന ഭക്തര്‍ ‍,ആദ്യം എരുമേലി അയ്യപ്പ ക്ഷേത്രത്തിലും അതിനുശേഷം അയ്യപ്പന്റെ സന്തത സഹചാരിയായിരുന്ന വാവരുടെ പള്ളിയിലും ദര്‍ശനം നടത്തുന്നു. മതസൌഹാര്‍ദത്തിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് ഒരു റോഡിന് ഇരുവശത്തുമായി നിലകൊള്ളുന്ന പേട്ട ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രവും വാവരുപള്ളിയും. പേട്ടതുള്ളലില്‍ പങ്കെടുത്തശേഷം ഭക്തര്‍ എരുമേലിയില്‍ നിന്ന് പേരൂര്‍ത്തോടു വഴി ഇരുമ്മൂന്നിക്കര എത്തി ,അവിടെനിന്നും കാളകെട്ടിയില്‍ എത്തിച്ചെരുന്നു. കാളകെട്ടിയില്‍ നിന്നും പിന്നീട് അഴുത,കല്ലിടും കുന്ന്,ഇഞ്ചപ്പാറക്കോട്ട,മുക്കുഴി,കരിയിലാംതോട് എന്നീ സ്ഥലങ്ങള്‍ കടന്ന് കരിമല എത്തുന്നു. കരിമല കയറിയിറങ്ങിക്കഴിഞ്ഞാല്‍ ചെറിയാ‍നവട്ടം-വലിയാനവട്ടം വഴി പമ്പയിലെത്താം. എരുമേലിയില്‍ നിന്

പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി

മേഴത്തോൾ അഗ്നിഹോത്രി പറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി. ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി. വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്ത ർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായി. ബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂ

പാക്കനാർ ക്ഷേത്രം

പാക്കനാർ ക്ഷേത്രം പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമനാണ്‌ പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു. ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു. പാക്കനാരെ കുറിച്ച് കുണ്ടൂർ നാരായണമേനോന്റെ പ്രശസ്തമായ പാക്കനാർ എന്ന പേരിൽ ഒരു കവിതയുണ്ട്.

വായില്ല്യാംകുന്നു് ക്ഷേത്രം,പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം

വായില്ല്യാംകുന്നു് ക്ഷേത്രം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വായില്ല്യാംകുന്നു് ക്ഷേത്രം. കടമ്പഴിപ്പുറത്തിനടുത്ത് പാലക്കാട്-ചെർപുളശ്ശേരി പാതയോടു ചേർന്ന് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ വായില്ലാക്കുന്നിലപ്പനാണ് (വായില്യാംകുന്നപ്പൻ) പ്രധാന പ്രതിഷ്ഠ. പന്തിരുകുലത്തിൽ വരരുചിക്കും പത്നിക്കും പിറന്ന 12-ആമത്തെ പുത്രനാണ് വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായി പിറന്ന പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം. പിന്നീട് വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെട്ട ഈ ദേവൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. 

തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം

ചെമ്മന്തട്ട മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ കേച്ചേരി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്ന ു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം, ഐതിഹ്യം മഹാഭാരത യുദ്ധത്തിൽ ദ്വിഗ് വിജയം നേടാൻ വേണ്ടി പഞ്ചപാണ്ഡവർ തൃശ്ശൂരിലെത്തി പല ക്ഷേത്രങ്ങൾ നിർമിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു .താഴെ പറയുന്ന സ്ഥലങ്ങളിലാണ് പഞ്ചപാണ്ഡവർ ക്ഷേത്രങ്ങൾ നിർമിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തത്. 1. സോമേശ്വരം 2. പൂവണി 3. ഐവർമഠം 4. കോതകുറിശ്ശി 5. ചെമ്മന്തിട്ട . അതിൽ അവസാനം ഭീമസേനൻ നിർമിച്ചതും അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ച് പുജിക്കപ്പെട്ടതുമാണ് ചെമ്മന്തിട്ട ശ

വയലിൽ തൃക്കോവിൽ ക്ഷേത്രം,കൊല്ലം ജില്ലയിൽ കല്ലുവാതുക്കലിനും പാരിപ്പള്ളിയ്ക്കും ഇടയിലായി

വയലിൽ തൃക്കോവിൽ ക്ഷേത്രം കൊല്ലം ജില്ലയിൽ കല്ലുവാതുക്കലിനും പാരിപ്പള്ളിയ്ക്കും ഇടയിലായി ഇളംകുളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ മഹാവിഷ്ണു തന്നെയാണു ഇവിടെ മുഖ്യപ്രതിഷ്ഠ. കൂടാതെ ശിവനും നാഗർക്കും ദേവിയ്ക്കും ഇവിടെ ആലയങ്ങളുണ്ട്. ക്ഷേത്രത്തിനു തൊട്ടു മുൻപിലായി ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്നതു വളരെ വിശാലമായ വയലിനു നടുവിലാണ്‌. അതു കൊണ്ടു തന്നെയാകണം വയലിൽ തൃക്കോവിൽ എന്ന പേരു സിദ്ധിച്ചത് എന്ന് കരുതുന്നു. ഭാഗവത സപ്താഹം, അഷ്ടമി രോഹിണി എന്നിവ ജനങ്ങൾ വളരെ ആഘോഷപൂർവം കൊണ്ടാടുന്നു. തൃശ്ശൂരിലെ വളരെ പ്രസിദ്ധമായ പിഷാരിക്കൽ മനയായിരുന്നു ഈ ക്ഷേത്രത്തിന്റെ ജന്മികൾ പക്ഷേ അവരുടെ പ്രതിനിധികൾ വളരെ അപൂർവമായി മാത്രമേ ക്ഷേത്രത്തിൽ വരാറുള്ളൂ മാത്രവുമല്ല ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങൾ പൊതുജനങ്ങളുടെ ഒരു സമിതിയാണു കൈകാര്യം ചെയ്യുന്നത്. കാലപ്പഴക്കം കാർന്നു തിന്നു തുടങ്ങിയിരുന്ന ഈ ക്ഷേത്രത്തെ പൊതുജനങ്ങളുടെ ശ്രമഫലമായി കുറേയൊക്കെ നന്നാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പരാധീനതകളാണധികവും. എങ്കിലും പൊതുജനങ്ങളുടേയും ഭരണസമിതിയുടേയും ശ്ര

കുന്നത്തൂർ പാടി മുത്തപ്പന്റെ ആരൂഢമാ‍യ കഥ,പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ

കുന്നത്തൂർ പാടി മുത്തപ്പന്റെ ആരൂഢമാ‍യ കഥ പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ പുരാതനകാലത്ത് അയ്യങ്കര(അഞ്ചരമന) എന്നൊരു തീയ്യരാജവംശത്തിന്റെ അരമന ഉണ്ടായിരുന്നു. നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അഞ്ചരമനയ്ക്കൽ മന്നനാർ വാഴുന്നവരുടെ പത്നിയായ പാടിക്കുറ്റിയമ്മ ശിവനെ കണ്ടു അയ്യങ്കര വാഴും മന്നനാരുടെ ഭാര്യ പാടികുറ്റി ശിവഭക്തയായിരുന്നു പാടിക്കുറ്റിയമ്മ തിരുവൻകടവ് എന്ന പുഴക്കടവിൽ കുളിക്കുമ്പോൾ ഒരു കുഞ്ഞ് വട്ടത്തോണിയിൽ ഒഴുകി വരുന്നത് കണ ്ടു. ആ കുഞ്ഞിനെ അവർ കു ട്ടിയെയെടുത്തു. ഇടതുമുല താങ്ങി വലതുമുലപ്പാല് കൊടുത്തുവെന്നാണ് പറയുന്നത്. എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് ഈ കുട്ടിയെ വളർത്തി. ഈ കുട്ടി കോഴിയേയും മറ്റും കൊന്ന് പിടിച്ചുകൊണ്ട് വന്ന് കൊന്ന് മണം ഈ ഇല്ലത്ത് കേൾപ്പിക്കാൻ തുടങ്ങി. ഇല്ലത്ത് ഇതൊന്നും പറ്റില്ലല്ലോ. അയ്യങ്കര നായനാർ ഒരിക്കൽ ഇല്ലത്തമ്മയോട് 'കണ്ടുകിട്ടിയ മകൻ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ വന്നത്. കേക്കാത്തെ മണം വരെ ഞാൻ കേട്ടുതുടങ്ങി...ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്നാ ചെയ്യുക...'

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം,കൊല്ലം ജില്ല

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ടയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായൽ ആണ്. ഈ ക്ഷേത്രം അവിടെ വസിക്കുന്ന വാനരന്മാർക്കു പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ധർമ്മശാസ്താവിന്റെ സേവകരായാണ് ഈ വാനരന്മാരെ കരുതുന്നത്. കേരളത്തിലെ ഏറ്റവും പ്രാചിനമായ അഞ്ചു ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രത്തെ പരിഗ ണിക്കുന്നത്. മറ്റുള്ള നാലെണ്ണം, അച്ചൻകോവിൽ ശാസ്താക്ഷേത്രം, ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം, ശബരിമല ധർമ്മശാസ്താക്ഷേത്രം എന്നിവയാണ്. ഭാര്യയായ പ്രഭാദേവിയോടും, സത്യകൻ എന്ന മകനോടും കൂടി വസിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവൻ, ഗണപതി എന്നിവരാണ് ഉപദേവതകൾ. ത്രേതായുഗത്തിനപ്പുറത്തേയ്ക്കു നീളുന്ന ഐതിഹ്യകഥകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീരാമൻ തന്റെ പത്നിയായ സീതയോടും സഹോദരനായ ലക്ഷ്മണനോടും കൂടി രാവണനിഗ്രഹശേഷം ഇതു വഴിവന്നുവെന്നും അപ്പോൾ ശ്രീ ധർമ്മശാസ്താ

അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം,ഇടുക്കി

അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഇടുക്കി ജില്ലയിൽ ഇടുക്കി ജലായശത്തിന് അരികിലായി അയ്യപ്പൻ കോവിൽ പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു. സഹ്യാദ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ചില കഥകളിൽ ഈ ക്ഷേത്രം പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല പകരം കാന്തമല എന്നാണ് കാണുന്നത്. കാന്ത മലയിൽ ശിവ ചൈതന്യമ ാണ്, ശബരിമലയ്ക്ക് നിലയ്ക്കൽ എന്ന പോലെ അച്ഛൻ കോവിലിന് കാന്തമല. മറ്റു ചില കഥകളിൽ പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തി ഇരിക്കുന്നു, പൊന്നമ്പലമേട് ശബരിമലയുടെ മൂലസ്ഥാനമാണ്. അത് കൊണ്ട് കുളത്തുപുഴയും, ആര്യങ്കാവും, അച്ഛൻ കോവിലും, അയ്യപ്പൻ കോവിലും, ശബരിമലയുമാണ് പഞ്ച ശാസ്താ ക്ഷേത്രങ്ങളെന്ന് അനുമാനിക്കാം. ഈ അഞ്ചിടത്തും ശാസ്താവിന്റെ വ്യത്യസ്ത അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്നാണ് ഐതിഹ്യം. കുളത്തുപുഴയിൽ ബാല്യം, ആര്യങ്കാവിൽ കൗമാരം, അച്ഛൻകോവിലിൽ ഗൃഹസ്ഥം, അയ്യപ്പൻകോവില

ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്-പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ

ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവദേവാലയമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. 'മലബാറിലെ ശബരിമല' എന്ന പേരിൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരബ്രഹ്മസ്വരൂപനായ അയ്യപ്പസ്വാമിയാണ്. കിരാതഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം. ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഉപദേവതകളായി പരമശിവൻ, മഹാഗണപതി, നാഗരാജാവ്, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കുടികൊള്ളുന്നു. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് നിരവധി ബ്രാഹ്മണകുടുംബങ്ങളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു സ്ഥലനാമത്തിനുതന്നെ കാരണമായ ചെർപ്പുളശ്ശേരി മന. ഈ മനയിലെ കാരണവർക്ക് വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിതനായ അദ്ദേഹം പെരുവനം ഗ്രാമത്തിലുള്ള പ്രസിദ്ധമായ തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രത്തിൽ പോയി ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശാനായ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേന്നാണ് അദ്ദേഹം നാട്ടിലെത്തിയത്. ജന്മദിനത്തിൽ പുലർച്ചെ എഴുന്ന