ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊടുങ്ങല്ലൂരിനും വടക്കുള്ള തൃക്കണാമതിലകം മഹാശിവക്ഷേത്രം



മുന്‍കാലത്ത് ‘മതിലകത്ത്’ തൃക്കണാമതിലകം മഹാശിവക്ഷേത്രം എന്ന ക്ഷേത്രം ഉണ്ടായിരുന്നു. ഏഴ് ചുറ്റുമതിലും ഏഴ്‌ഗോപുരവും 18 അടിഉയരമുള്ള ഒരു ശിവലിംഗവുമായി സപ്ത പ്രാകാരമായ കേരളത്തിലെ അതിപുരാതനമായ ഒരുമഹാക്ഷേത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂരിനും വടക്കുള്ള ഈ മഹാശിവക്ഷേത്രം പ്രസിദ്ധമായ ഗുരുവായൂര്‍ക്ഷേത്രവും കൂടല്‍മാണിക്യക്ഷേത്രവും ഇതിന്റെ കീഴേടമായിരുന്നവത്രേ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ വന്നപ്പോള്‍ ഈ ക്ഷേത്രത്തില്‍നിന്ന് ആനകള്‍ ഓടിവന്നത് മുതല്‍ക്കാണല്ലോ. ഗുരുവായൂരിലെ ആനയോട്ടം എന്ന ചടങ്ങ് ഉണ്ടായത്. 600ല്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഡച്ചുകാര്‍ ഇവിടുത്തെ ക്ഷേത്രം നശിപ്പിക്കപ്പെട്ടു എന്നാണ് കേട്ടറിവ്. അവിടെ ഉണ്ടായിരുന്ന ശിവലിംഗം കൊച്ചിക്കായലില്‍ തള്ളിയെന്നും പറയപ്പെടുന്നു. പ്രസ്തുത ശിവലിംഗം ഇന്ന് മട്ടാഞ്ചേരിയില്‍ തിരുമല ക്ഷേത്രത്തിന്റെ സമീപത്തെ ഉദ്യാനേശ്വരക്ഷേത്രത്തില്‍ ഇന്നും പൂജചെയ്തു വരുന്നു.
ഏകദേശം 300ല്‍ പരം കൊല്ലങ്ങള്‍ക്ക് മുമ്പ് കൊച്ചി മഹാരാജാവ് പരിവാര സമേതം മട്ടാഞ്ചേരിയില്‍നിന്ന് വഞ്ചിമാര്‍ഗം ഗുരുവായൂര്‍ ദര്‍ശനത്തിന് പുറപ്പെട്ടു. മതിലകം വഴിയായിരുന്നു യാത്ര. ആസമയത്ത് സൂര്യാസ്തമയമായി. സന്ധ്യാവന്ദനത്തിനായി വഞ്ചി കരക്കടുപ്പിച്ച് എല്ലാവരും കരയിലേയ്ക്ക് കയറി. കുളിയൂം സന്ദ്യാവന്ദനവും കഴിഞ്ഞ് യാത്രക്കൊരുങ്ങുന്നനേരം മഹാരാജാവിന് ചുറ്റും ഫണംവിടര്‍ത്തി അനേകം സര്‍പ്പങ്ങള്‍ നിരന്നു.
ഈ കാഴ്ചകണ്ട് ഒന്നിച്ച് ആയാത്രയില്‍ ഉണ്ടായിരുന്നവര്‍ ആകെ പരിഭ്രമിച്ചു. കൂടെ വന്നിരുന്ന ജ്യോത്സ്യന്‍ സര്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം കണ്ടെത്തികയുണ്ടായി.
ഈപ്രദേശത്ത് ശക്തമായ ശിവസാന്നിദ്ധ്യം കാണുന്നു. അവിടെയായിരുന്നു തൃക്കണാമതിലകം നിലനിന്നിരുന്നസ്ഥലം.
ക്ഷേത്രത്തിന്റെ അവശിഷ്ടംപോലുമില്ലെങ്കിലും അവിടെ ശിവസാന്നിദ്ധ്യം പൂര്‍ണ്ണതോതില്‍ നിലനില്‍ക്കുന്നു. അതിനാല്‍ ഇവിടെത്തന്നെ ഒരുശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചാല്‍ സര്‍പ്പങ്ങളെല്ലാം അകന്നുപോകുന്നതായും പ്രശ്‌നവശാല്‍ തെളിഞ്ഞു.
രാജാവ് അതുപ്രകാരം നേര്‍ച്ച നേര്‍ന്നു. കര്‍മ്മാദികള്‍ കഴിഞ്ഞ് ഗുരുവായൂര്‍ക്ക് എല്ലാവരും യാത്ര തുടങ്ങുകയായിരുന്നു.
സന്ധ്യാവന്ദനത്തിന് കൃത്യമായി യാത്ര നിര്‍ത്തിയതിന്നാലാണ് ഈ മാഹാസംഭവംകണ്ടെത്തിയത്. ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും നിര്‍ബന്ധമാണ് പ്രാതസന്ധ്യയ്ക്കും സായംസന്ധ്യയ്ക്കും സന്ധ്യാവന്ദനം. അങ്ങനെയായിരുന്നു ആ മഹാക്ഷേത്രത്തിന് ആധാരശിലയായത്. യാത്രാദികള്‍ക്ക് ശേഷം കൊട്ടാരത്തില്‍ തിരിച്ചെത്തി ആദ്യംതന്നെ തൃപ്പേക്കുളത്ത് ശിവക്ഷേത്രത്തിനുള്ള പണിക്ക് വേണ്ടപ്പെട്ടവരെ ശട്ടംകെട്ടുകയായിരുന്നവതത്രേ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...