ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉപനിഷതകഥകൾ - 4 സത്യകാമന്റെ സത്യനിഷ്ഠ





ഉപനിഷതകഥകൾ - 4
സത്യകാമന്റെ സത്യനിഷ്ഠ
രാജവീഥികളിലെ തിരക്കുകളിൽ നിന്നാക്കലായിട്ട് ഗ്രാമീണർ താമസിക്കുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങൾ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിക്ക്‌ ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങൾ.  ദരിദ്രരുടെ വാസസ്ഥലങ്ങൾ പുഴയോരത്തു വലിയ മൺപുറ്റുകൾ പോലെ അങ്ങിങ്ങു നിലനിന്നിരുന്നു. അവയിലൊന്നിലാണ് സത്യകമാണ് ജനിച്ചു വളർന്നത്.
ഒരു ദിവസം സത്യകമാണ് അമ്മയായ ജബലയോടു പറഞ്ഞു:
"അമ്മേ, എനിക്ക് പഠിക്കണം. പകൽ സമയത്തു നദിയിൽ കുളിക്കാനെത്തുന്ന ധാരാളം പേര ഞാൻ പരിചയ പെടാറുണ്ട്. അറിവുള്ള പലരിൽനിന്നുമായി ഞാനൊരു സത്യം കേട്ടറിഞ്ഞു. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്. എനിക്ക് പഠിക്കണം. അതിനു ഇവിടെ നിന്നാൽ സാധ്യമല്ല. അതുകൊണ്ടു ഏതെങ്കിലും ഗുരുകുലത്തിൽ ചെന്ന് ബ്രമ്ഹചാരിയായി വസിക്കണം."
അത് കേട്ട് ജബാല സന്തോഷിച്ചു.
"മകനേ, നീ പേടിച്ചു വലിയവനാകണം എന്നാണ് എന്റയും മോഹം. പക്ഷെ ഞാൻ ദരിദ്രയാണ്. നിനക്ക് വേണ്ടതെല്ലാം തരുവാൻ ഈ അമ്മക്ക് പ്രാപ്തിയില്ല."
"'അമ്മ വിഷമിക്കരുത്, ഋഷിശ്വരന്മാർ വസിക്കുന്ന അനേകം ഗുരുകുലങ്ങളെക്കുറിച്ചു എനിക്ക് കേട്ടറിവ് ലഭിച്ചിട്ടുണ്ട്. അവിടെ ചെന്നാൽ ഗുരുവിനോട് എന്റെ ഗോത്രം പറയണം. ഞാൻ ഏതു ഗോത്രത്തിൽ ജനിച്ചതുമെന്നു 'അമ്മ പറഞ്ഞുതന്നാലും."
മകന്റെ പെട്ടന്നുള്ള ആ ചോദ്യം ജബാലയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. തന്റെ പൂർവ്വകലാനുഭവങ്ങൾ പലതും ഓര്മകളിലോടിയെത്തി. എല്ലാം വിസ്‌മൃതിയിലാക്കി സ്വപുത്രനുവേണ്ടി മാത്രം ജീവിക്കുക ആയിരുന്നു.
ജബാല നഗരവീഥിയിലെ പല വീടുകളിലും വേലക്കുപോകുമായിരുന്നു. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആ അമ്മയും മകനും ജീവിച്ചു. തികഞ്ഞ ഭഗവൽഭക്തയായിരുന്ന അവർ ആരോട് ഒന്നിനും പരാതിയില്ല പരിഭവമില്ല.
സ്വപുത്രന്റെ നന്മക്കുവേണ്ടി മനസ്സുരുകി പ്രാത്ഥിച്ചിരുന്ന ജബാല, അവന്റെ ചോദ്യത്തിനുമുമ്പിൽ പതറിപ്പോയി. ആ സ്വാധി ദുഃഖം കൊണ്ട് കണ്ണുനിറഞ്ഞു, എന്നിട്ടു വിഷമത്തോടെ പറഞ്ഞു.
"മകനേ, ക്ഷമിക്കുക. നീ  ഏതു ഗോത്രകാരനാണെന്ന് എനിക്ക് അറിഞ്ഞുകൂടാ. ബാല്യകാലം മുതൽ ഞാൻ ഒരു ദരിദ്ര ആണ്. പല പല വീടുകളിൽ പലരേയും പരിചാരിച്ചാണ് ജീവിതവൃത്തി കഴിച്ചിരുന്നത്. അക്കാലത്തു എന്താ യൗവനത്തിൽ എനിക്ക് നിന്നെ ലഭിച്ചു. അത് കൊണ്ട് നീ ഏതു ഗോത്രക്കാരാണെന്നു എനിക്ക് അറിഞ്ഞുകൂടാ എന്റ പേര് ജബാല എന്നാണ് നിനക്ക് ഞാൻ നൽകിയിരിക്കുന്ന പേര് സത്യകമാണ് എന്നാണ്. ജബാലയുടെ പുത്രനായ സത്യകാമനാണ് നീ എന്ന് ആശ്രമത്തിൽ ചെന്ന് ആചാര്യനോട്‌ പറയുക."
'അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട സത്യകാമൻ ഗുരുകുലത്തിലേക്കു പുറപ്പെടാനൊരുങ്ങി. അമ്മയുടെ ഉപദേശങ്ങളും അനുഗ്രഹങ്ങളും വാങ്ങി മാതൃപാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് ദൃഢവിശ്വാസത്തോടും ഭക്തിയോടും കൂടി കുടിലിൽ നിന്നുറങ്ങി അവൻ മെല്ലെ നടന്നു.
സത്യകാമൻ ഗൗതമമഹർഷിയുടെ ആശ്രമത്തിൽ എത്തി. ഗൗതമമഹർഷിയുടെ പിതാവായ ഹരിദ്രുമൻ തിരഞ്ഞുടുത്തതായിരുന്നു പ്രശാന്തസുന്ദരമായ ആ സ്ഥലം. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിൽനിന്നും വളരെയകലെയാണ്‌.
ആശ്രമത്തിനുനരികിലെത്തിയപ്പോൾ കൂട്ടംകൂട്ടമായി അഴകേറിയ പഴുക്കൽ ആശ്രമത്തിലേക്കു പോകുന്നത് സത്യകാമൻ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകൾ, മനോഹരമായ നദി, പൂത്തുലങ്ങു നിൽക്കുന്ന വൃക്ഷലതാദികൾ, പച്ചപുൽമേടുകൾ, ഭീതിയില്ലാതെ നടക്കുന്ന മാന്പേടകൾ, മുയലുകൾ, പീലി നിവർത്തിയാടുന്ന വർണ്ണ മയിലുകൾ, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്ണശാലകൾ, തപസ്സിനും സ്വാധ്യായാത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരുകൂട്ടം ബ്രഹ്‌മചാരികൾ ഒരിടത്തിരുന്നു വേദമന്ത്രങ്ങൾ സ്വരിച്ചു ചൊല്ലുന്നു. മറ്റു ചിലർ ചെടികൾക്ക് വെള്ളം നനക്കുന്നു, മറ്റുചിലർ ചമത ശേഘരിക്കുന്നത് സത്യകാമൻ കണ്ടു. ആത്മജ്ഞാനത്തിനായി ഗുരുവിനെ സമീപിക്കുന്നവൻ ചമതയുമായി വേണം ഗുരുവിന്റ അരികിലെത്താൻ. സത്യകാമൻ ചമത ശേഖരിച്ചു ഗൗതമമഹർഷിയുടെ മുമ്പിൽ എത്തി സാഷ്ടാംഗം നമസ്ക്കരിച്ചു ചമത ഗുരുവിനു സമർപ്പിച്ചു.
"ഗുരുനാഥ, ഞാൻ അങ്ങയുടെ അടുക്കൽ ബ്രഹ്‍മചാരിയായി താമസിക്കാനാഗ്രഹിക്കുന്നു. അവിടുന്ന് ഉപനയിച്ചാലും."
"മകനേ, നിന്റ പേര് എന്താണ്? നിന്റ ഗോത്രമേതാണ്?" ഗൗതമമുനി ചോദിച്ചു.
"ഗുരുനാഥ, എനിക്ക് എന്റ ഗോത്രമേതെന്ന് അറിവില്ല. ഞാൻ അമ്മയോട് ചോദിച്ചു. അപ്പോൾ 'അമ്മ പറഞ്ഞത് ഇപ്രകാരമാണ്. അമ്മ പല പല വീടുകളിലും പണി ചെയ്തിരുന്നു.  പലരേയും പരിചാരിച്ചാണ് ജീവിച്ചുപോന്നത്. അങ്ങനെയിരിക്കെ അമ്മയുടെ യൗവനത്തിൽ അമ്മക്ക് എന്നെ ലഭിച്ചു. അച്ഛനാരെന്നോ പേരോ ഗോത്രമോ അമ്മക്ക് അറിയില്ല. അമ്മയുടെ പേര് ജബാല എന്നാണ് ജബാലയുടെ പുത്രനായ സത്യകമാനാണു ഞാൻ. ഇത്രയും മാത്രമേ അറിവുള്ളു."
ആ ബാലന്റെ സത്യബുദ്ധിയിലും നിഷ്കളങ്കതയിലും അറിവ് നേടാനുള്ള ഉത്കടമായ ആഗ്രഹത്തിലും ഗൗതമമുനി ആകൃഷ്ടനായി. സന്തോഷപൂർവം മുനി പറഞ്ഞു.
"കുഞ്ഞേ, നീ സത്യം പറയാൻ മടിക്കാത്തവനാണ്. സത്യനിഷ്ഠയിൽ നിന്ന് മനസ്സിളകാത്തവനാണ് ബ്രാഹ്മണൻ. അത് കൊണ്ട് നീ ബ്രാഹ്മണനാണ്. നിന്നെ ഞാൻ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ഈ ആശ്രമത്തിൽ താമസിക്കാം യഥാവിഥി ഉപനയിക്കാം.
സത്യകാമനു സന്തോഷമായി. അവനെ ഗൗതമമുനി ശിഷ്യനായി സ്വീകരിച്ചു. യഥാവിഥി ഉപനയനം നടത്തി വേണ്ട ഉപദേശങ്ങൾ കൊടുത്തു.
ഒരു ദിവസം രാവിലെ സത്യകാമനെ വിളിച്ചു നാനൂറു പശുക്കളെ  ഏൽപിച്ചിട്ടു പറഞ്ഞു.
"ഇവകളെയും കൊണ്ട് കാട്ടിലേക്ക് പോകണം.ഇവ ആയിരമാകുമ്പോൾ തിരിച്ചു വരണം. അത് വരെ പശുക്കളെ നന്നായി പരിപാലിക്കണം അത് പോലെ തന്നെ നിത്യനുഷ്ഠാനങ്ങളും ഉപാസനയും മുടങ്ങാതെ ചെയ്യണം."
ഗുരുവിന്റെ ഉപദേശപ്രകാരം   സത്യകാമൻ കാട്ടിലേക്ക് പോകാൻ ഒരുങ്ങി.     
ഗുരുവിന്റ ഉപദേശപ്രകാരം സത്യകാമൻ നാനൂറു പശുക്കളും ആയി കട്ടിൽ എത്തി.
ജപവും ധ്യാനവും ഗോസംരക്ഷണവുമായി വനത്തിൽ അവൻ ഏറെ കാലം കഴിച്ചുകൂട്ടി. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഗോക്കളിൽ ഒന്ന് അവനോടു പറഞ്ഞു.
"സത്യകാമ, ഞങ്ങൾ എണ്ണത്തിൽ ഇപ്പോൾ ആയിരമായിരിക്കുന്നു. ഞങ്ങളെ ആശ്രമത്തിലേക്കു കൊണ്ട് പോയാലും."
സത്യകാമൻ പശുക്കളെ എന്നി നോക്കി. ശരിയാണ് ആയിരം ആയിരിക്കുന്നു. സത്യകാമൻ ഗോക്കളുമായി ഗുരുസന്നിദിയിലേക്കു മടങ്ങാൻ നിശ്ചയിച്ചു. സത്യകാമന്റെ സത്യസന്ധതയിലും തപസ്സിലും സന്തുഷ്ടനായ വായുഭഗവാൻ പ്രത്യക്ഷപെട്ടു.
"സത്യകാമ, ഞാൻ നിന്റെ സത്യസന്ധതയിലും തപസ്സിലും പ്രീതനായിരിക്കുന്നു. നിനക്ക് ഞാൻ ബ്രഹ്മവിദ്യയുടെ ഒരു പാദം ഉപദേശിച്ചു തരാം."
"ഭഗവാനേ, അങ്ങ് എന്നിൽ പ്രീതനെങ്കിൽ ബ്രഹ്മവിദ്യ എനിക്ക് ഉപദേശിച്ചാലും" സത്യകാമൻ നമസ്കരിച്ചു കൊണ്ട് വിനീതനായി അപേക്ഷിച്ചു.
വായുഭഗവാൻ ഉപദേശിച്ചു തുടങ്ങി.
"സത്യകാമ, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, എന്നി ദിക്കുകൾ ബ്രഹ്മത്താൽ പൂരിതമാണ്, എല്ലാ ദിക്കുകളും നിറഞ്ഞു നിൽക്കുന്ന അഖണ്ഡബോധത്തെ ബ്രഹ്മമായുപാസിക്കുക. ബ്രഹ്മത്തിന്റെ നാലു കലകളോടുകൂടിയ "പ്രകാശവാൻ" എന്ന ഈ പാദത്തെ ഉപാസിക്കുന്നവൻ ജ്യോതിസ്വരൂപങ്ങളായ ലോകങ്ങളെ പ്രാപിക്കും. രണ്ടാമത്തെ പാദത്തെ കുറിച്ച് അഗ്നിദേവൻ നിനക്ക് ഉപദേശം തരും.
സത്യകാമനെ അനുഗ്രഹിച്ചിട്ടു വായുദേവൻ അപ്രത്യക്ഷനായി.
അടുത്ത ദിവസം പ്രഭാതകർമ്മങ്ങൾക്കും നിത്യനുഷ്ടാനങ്ങൾക്കും ശേഷം സത്യകാമൻ പശുക്കൂട്ടവുമായി ഗൗതമമുനിയുടെ ആശ്രമത്തിലേക്കു പുറപ്പെട്ടു. തികച്ചും സുഖപ്രദവും സംതൃപ്ത പൂർണ്ണവുമായിരുന്നു ആ യാത്ര. യാത്രക്കിടയിൽ കണ്ടവയെല്ലാം ചൈതന്ന്യവത്തായിട്ട് അനുഭവപെട്ടു.
സന്ധ്യയായിട്ടും ആശ്രമത്തിയില്ല. ദൂരം അധികമുണ്ട്. സത്യകാമൻ ഗോക്കളെയെല്ലാം സുരക്ഷിതമായ ഒരിടത്തു തളച്ചു. സ്നാനാദി സന്ധ്യാവന്ദനവും നടത്തി. അഗ്നി കൂട്ടീ അവിടെ ഇരുന്ന് ഉപസനയാരംഭിച്ചു. ധ്യാനനിരതനായി. ആ സമയം അഗ്നി സത്യകാമനയോടു പറഞ്ഞു.
"സത്യകാമാ, ഭൂമിയും ആകാശവും ഇവ രണ്ടിന്റെയും ഇടയിലുള്ളതുമായ സർവ്വവും ബ്രഹ്മത്തിന്റെ പാദമാണ്. ഇത് അനന്തവാൻ എന്ന പേരോട് കൂടിയതാണ്. ഈ പ്രപഞ്ചത്തെയെല്ലാം ഗ്രസിച്ചുനിൽക്കുന്ന അനന്തതയെ ബ്രഹ്മമായുപാസിക്കുന്നവൻ നാശമില്ലാത്ത ദിവ്യലോകങ്ങളെ പ്രാപിക്കും."
അഗ്നിയിൽനിന്നു ബ്രഹ്മപദേശം കിട്ടിയ സത്യകാമന് തനിക്കു ചുറ്റുമുള്ള പ്രപഞ്ചം മുഴുവൻ ആത്മപ്രകാശത്തിൽ ശോഭിക്കുന്നതായി അനുഭവപെട്ടു. അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ അവനു കൂടുതൽ അറിവും ആനന്ദവും ഉണ്ടായി.
പിറ്റേന്ന് നേരം പുലർന്നു.  പ്രഭാതകർമ്മങ്ങൾക്കും നിത്യനുഷ്ടാനങ്ങൾക്കും ശേഷം സത്യകാമൻ പശുക്കൂട്ടവുമായി ആശ്രമം ലക്ഷ്യമാക്കി നടന്നു. സന്ധ്യയായി ഇന്നും ആശ്രമത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. സത്യകാമൻ ഗോക്കളെയെല്ലാം സുരക്ഷിതമായ ഒരിടത്തു തളച്ചു. കുളികഴിഞ്ഞു ധ്യാനത്തിൽ മുഴുകി.
അപ്പോൾ ആദിത്യൻ ഒരു ഹംസമായി അവിടെ എത്തി ബ്രഹ്മവിദ്യ ഉപദേശിച്ചു കൊടുത്തു.
"സത്യകാമാ, സൂര്യനും ചന്ദ്രനും അഗ്നിയും പ്രകാശിക്കുന്നത് ബ്രഹ്മത്തിന്റെ പ്രകാശം കൊണ്ട് എന്ന് അറിയുക. അന്തരീക്ഷത്തിൽ ഇടിമിന്നൽ ഉണ്ടാകുന്നതും ബ്രഹ്മത്തിന്റെ പ്രകാശത്താൽ ആണ്. ഇവയെല്ലാം പ്രകാശിക്കുന്നത് ആത്മപ്രകാശത്തിന്റെ അംശം കൊണ്ടുമാത്രമാണ് ഇവ ബ്രഹ്മത്തിൽ നിന്നും ഭിന്നവുമല്ല. ബ്രഹ്മത്തിലെ ഈ ഭാഗത്തെ 'ജ്യോതിഷ്മാൻ' എന്ന് പറയപ്പെടുന്നു.
ഇതോടെ ബ്രഹ്മത്തിന്റെ മൂന്ന് പാദത്തെകുറിച്ചും സത്യകമാന് ഉപദേശം ലഭിച്ചു കഴിഞ്ഞു.
അടുത്ത ദിവസം, വായു അഗ്നി ആദിത്യൻ എന്നിവരിൽ നിന്ന് കിട്ടിയ അറിവുകളെല്ലാം അവൻ തത്ത്വവിചാരം ചെയ്തു നോക്കി. അങ്ങനെയിരിക്കവേ ഒരു നീർകാക്ക അവിടെ എത്തി.
നീർകാക്ക പറഞ്ഞു.
നീർകാക്ക പറഞ്ഞു: "സത്യകാമാ, നീ അറിഞ്ഞാലും പ്രാണനും, ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയുള്ള ഇന്ദ്രിയങ്ങളും മനസ്സും ബ്രഹ്‌മത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇതാണ് ബ്രഹ്മ്മത്തിന്റെ 'ആയതനവാൻ' എന്ന നാലാം പാദം. ഈ പാദത്തെ 'ആയതനവാൻ' എന്ന് അറിയപ്പെടുന്നു."
സത്യകാമൻ ഏകാഗ്രചിത്തനായി, ധ്യാനനിരതനായി പ്രപഞ്ചത്തിലെയും അതിനപ്പുറമുള്ള എല്ലാ അറിവും ആനന്ദവും അവൻ അനുഭവിച്ചു.
പിറ്റേ ദിവസം സത്യകാമൻ ഗോക്കളുമായി ഗുരുകുലത്തിൽ എത്തി ചേരുന്നു. ശാന്തതയോടെ സാവധാനം ഗൗതമമുനിയെ ചെന്ന് കണ്ടു സാഷ്ടാംഗം പ്രണമിച്ചു.
ഗൗതമമുനി തന്റെ ശിഷ്യനെ ആപാദചൂഡം വീക്ഷിച്ചു.
മനസ്സിന്റെ വികാരങ്ങളെല്ലാം കെട്ടടങ്ങിട്ടുണ്ട്. ശാന്തചിത്താനാണ്. മുഖം തേജസ്സുറ്റതായിരുന്നു. കണ്ണുകൾ ദിവ്യങ്ങളായി തിളങ്ങുന്നു. പരമശാന്തിയും ആനന്ദവും സുഖവും അനുഭവിക്കുന്നവനെപോലെ സംതൃപ്തനായി നിൽക്കുന്നു.
ഗൗതമമുനി സസന്തോഷത്തോടെ സാവധാനം ചോദിച്ചു:
"മകനേ, സത്യം സാക്ഷാത്ക്കരിച്ചവനെപ്പോലെ നിന്റെ മുഖം ശോഭിക്കുന്നു. നീ ശാന്തനും സുസ്സ്മേരവദനനുമായിരുന്നു. കുഞ്ഞേ, ആരാണ് നിനക്ക് ബ്രമ്ഹജ്ഞാനം ഉപദേശിച്ചു തന്നത്?."
സത്യകാമൻ സംഭവഹിച്ചകാര്യങ്ങളെല്ലാം ഗുരുവിനോട് പറഞ്ഞു.
അത് കേട്ട് ഗുരു ആഹ്‌ളാദചിത്തനായി. ദേവതകളിൽ നിന്നും ബ്രാഹ്മജ്ഞാനം നേടിയെങ്കിലും ഒരു ഗുരുവിൽനിന്നും വിദ്യ നേരിട്ട് ഉപദേശിക്കപ്പെടണം. എങ്കിലേ പരിപൂർണത കൈവരിക്കുക ഉള്ളു. അങ്ങനെ ആഗ്രഹിച്ചു കൊണ്ട് ഗുരുവിന്റ പാദങ്ങളിൽ ദീർഘദണ്ഡനമസ്കാരം  ചെയ്തു.
ഗൗതമമുനി യഥാശാസ്ത്രം എല്ലാത്തരത്തിലും സത്യകമാന് ആത്മീയതത്ത്വത്തെ പഠിപ്പിച്ചു കൊടുത്തു. ദേവതകളിൽ നിന്നും ഗുരുവിൽനിന്നും അറിവുനേടിയ സത്യകമാൻ മഹാജ്ഞാനിയായിത്തീർന്നു. അവൻ സ്വജീവിതം ധ്യനമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...