ബ്രഹ്മാവ്,വിഷ്ണു മഹേശ്വരൻ ഇവർ മൂവരും ഒരേ ശ്രീകോവിലിൽ ഒരുമിച്ചു ഇരുന്നു ദർശനം നൽകുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം
ബ്രഹ്മാവ്,വിഷ്ണു മഹേശ്വരൻ ഇവർ മൂവരും ഒരേ ശ്രീകോവിലിൽ ഒരുമിച്ചു ഇരുന്നു ദർശനം നൽകുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം കൊല്ലം ജില്ലയിലെ പുത്തൂർ ടൗണിനു സമീപത്തായി സ്ഥിതി ചെയ്യുന്ന,പുത്തൂർ, തേവലപ്പുറം മൂന്നു മൂർത്തി ക്ഷേത്രം.
കേരളത്തിലെ പുണ്യപുരാതനമായ മഹാക്ഷേത്രങ്ങളില്‍ ഒന്നായ പുത്തൂർ, തേവലപ്പുറം മൂന്നുമൂര്‍ത്തി ക്ഷേത്രത്തിന്‍റെ ചരിത്രം ഇതാണ്
സൃഷ്ടി സ്ഥിതി സംഹാര”മൂര്‍ത്തികളായ ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്‍”മാര്‍ ഒരേ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശ്ശനം നല്‍കുന്ന ക്ഷേത്രം വേറെ ഇല്ലന്നു തന്നെ പറയാം ഏകദേശം 1100 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ ഉല്‍പത്തിയെപ്പറ്റി പല ഐതീഹ്യങ്ങളും പറയുന്നുണ്ട്.
സൃഷ്ടി സ്ഥിതി സംഹാര”മൂര്‍ത്തികളായ ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്‍”മാര്‍ ഒരേ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശ്ശനം നല്‍കുന്ന ക്ഷേത്രം വേറെ ഇല്ലന്നു തന്നെ പറയാം ഏകദേശം 1100 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ ഉല്‍പത്തിയെപ്പറ്റി പല ഐതീഹ്യങ്ങളും പറയുന്നുണ്ട്.
ദേവലന്‍ എന്ന ഋഷിവര്യന്‍ ദേശാടനം നടത്തിയപ്പോള്‍ പ്രകൃതിസുന്ദരമായ ഈ പുണ്യഭൂമിയിലെത്തുന്നു.അദ്ദേഹം ഈ പ്രദേശത്തെ സ്നേഹിച്ചും പരിലാളിച്ചുംഇവിടെ വസിക്കുന്നു.അങ്ങനെ ഒരിക്കല്‍ സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളായ ത്രിമൂര്‍ത്തികള്‍ ദേവലമഹര്‍ഷിയെ പരീക്ഷിക്കുന്നതിനായി ബ്രാഹ്മണവേഷധാരികളായി അവിടെ എത്തുന്നു. ആ സന്ദര്‍ഭത്തില്‍ ദേവലമഹര്‍ഷി സമീപത്തുള്ള നീരുറവയില്‍ തേവാരത്തിനു പോയിരിക്കുകയായിരുന്നു.
അദ്ദേഹം വരുന്നതും കാത്ത് ഇന്നത്തെക്ക ശ്രീകോവില്‍നില്‍ക്കുന്ന സ്ഥലത്ത് ദേവന്മാര് വിശ്രമിച്ചു. സ്നാനം കഴിഞ്ഞ് എത്തിയ മഹര്‍ഷി മൂന്നു ബ്രാഹ്മന്‍മാരെ കാണുന്നു ദിവ്യനായ അദ്ദേഹം ജ്ഞാനദൃഷ്ടികൊണ്ട് ഇവര്‍ മൂന്നു മൂര്‍ത്തികളാണെന്ന് മനസ്സിലാക്കുകയും ബ്രാഹ്മണരോട് നിങ്ങള്‍ ഇവിടെ ഇരിക്കണമെന്ന് പറഞ്ഞിട്ട് ദേവലമഹര്‍ഷി പുറപ്പെടുന്നു.
ദേവലമഹര്‍ഷി നേരെ വില്ല്വമംഗലം സ്വാമിയാരുടെ അടുത്തെത്തി വിവരങ്ങള്‍ ധരിപ്പിക്കുന്നു. ഉടനെ ഈപ്രദേശത്ത് പോയി ക്ഷേത്രം പണികഴിപ്പിച്ച് ത്രിമൂര്‍ത്തികളെ ഇരിക്കുന്ന അതാത് സ്ഥാനങ്ങളില്‍ തന്നെ പ്രതിഷ്ഠ നടത്തണമെന്ന് പറഞ്ഞ് ഏല്‍പിക്കുന്നു വില്ല്വമംഗലം സ്വാമിയാര്‍ അത് സമ്മതിക്കുകയും ക്ഷേത്രം പണികഴിപ്പിക്കാനുള്ള ധനത്തെപ്പറ്റി ചോദിക്കുമ്പോള്‍ –അതെല്ലാം അവിടെ ചെല്ലുമ്പോള്‍ ഉണ്ടാകുമെന്നു പറഞ്ഞിട്ടു ദേവലമഹര്‍ഷി യാത്രയാകുന്നു.
വില്ല്വമംഗലം സ്വാമിയാര്‍ ഈ പ്രദേശത്തെത്തി ക്ഷേത്രം പണിത് ദേവലമഹര്‍ഷി പറഞ്ഞപ്രകാരം തന്നെ പ്രതിഷ്ഠാകര്‍മ്മം നടത്തുന്നു. തുടര്‍ന്നുള്ള ക്ഷേത്രകാര്യങ്ങളും,പൂജാദി കര്‍മ്മങ്ങളും പുഷ്പാജ്ഞലി സ്വാമിയാരെ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. പുഷ്പാജ്ഞലി സ്വാമിയാരുടെ പിന്‍ഗാമികള്‍ അടുത്ത കാലങ്ങളിലും ക്ഷേത്രത്തില്‍ വന്ന് പുഷ്പാജ്ഞലി നടത്തുമായിരുന്നു. ഈ സ്ഥലം അങ്ങനെ ദേവലപുരം എന്നറിയപ്പെടുകയും പരിണാമത്തില്‍ തേവലപ്പുറം ആകുകയും ചെയ്തു..
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ പുതുക്കിപണിയുന്ന സമയത്ത് കിട്ടിയ ”തങ്കതിരുവാഭരണങ്ങള്‍” വര്‍ഷംതോറും ദേവന്‍റെ തിരുനാളായ മീനമാസത്തിലെ ഉത്രം നാളില്‍(ഏഴാം ഉത്സവം) ദേവനില്‍ ചാര്‍ത്തി ദര്‍ശ്ശനം നല്‍കുകയും അന്നേദിവസം മൂന്ന് ദേവന്മാരേയും ഒരുമിച്ച് ( രാവിലേയും,വൈകിട്ടും ) പുറത്തെഴുന്നള്ളിച്ച് ഭക്തജനങ്ങള്‍ക്ക് ദര്‍ശ്ശനം നല്‍കി വരുകയും ചെയ്യുന്നു. അഞ്ചാം -ഉത്സവദിവസം അര്‍ദ്ധരാത്രിയിലാണ് ഇവിടുത്തെ കെട്ടുകാഴ്ചകള്‍. ഉദ്ദിഷ്ടകാര്യസിദ്ദിക്കായ് നിരവധി ഭക്തജനങ്ങള്‍ ദേവന്‍റെ ഇഷ്ടവഴിപാടായ ”ശര്‍ക്കരപന്തിരുനാഴിയും,പാല്‍പന്തിരുനാഴിയും നടത്തിവരുന്നു.
.......................!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ