കോക്കനട്ട് ക്രാബ്
കരയിൽ കാണപ്പെടുന്ന ഞണ്ടുകളിൽ ഏറ്റവും വലിയവയാണ് ലാൻഡ് ഹെർമിറ്റ് വിഭാഗത്തിൽപ്പെട്ട കൊക്കനട്ട് ക്രാബുകൾ.
ഈ ഞണ്ടുകളുടെ ഇറുക്കൽ മറ്റു ഞണ്ടുകളുടേതിനേക്കാൾ ശക്തമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെയും, പസഫിക്കിലെയും ദ്വീപുകളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ഈ ഞണ്ടുകൾക്ക് നാളികേരം പൊതിച്ചു തിന്നാനുള്ള ശേഷിയുള്ളതിനാലാണ് ഇവക്ക് കൊക്കനട്ട് ക്രാബെന്ന പേരു വീണത്.
ഈ ഞണ്ടുകളുടെ ഇറുക്കൽ മറ്റു ഞണ്ടുകളുടേതിനേക്കാൾ ശക്തമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെയും, പസഫിക്കിലെയും ദ്വീപുകളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ഈ ഞണ്ടുകൾക്ക് നാളികേരം പൊതിച്ചു തിന്നാനുള്ള ശേഷിയുള്ളതിനാലാണ് ഇവക്ക് കൊക്കനട്ട് ക്രാബെന്ന പേരു വീണത്.
വെറുതെ ഭൂമിയിൽ കിടക്കുന്ന നാളികേരം പൊതിക്കാൻ മാത്രമല്ല, തെങ്ങിൽ കയറി തേങ്ങയിടാനും ഇവറ്റകൾക്കാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ കോക്കോസ് ദ്വീപിൽനിന്നും ചാൾസ് ഡാർവിൻ ഇവയെ കണ്ടെത്തിയപ്പോൾ, ഇവയുടെ അസാധാരണമായ വലിപ്പം കണ്ട് ഭീകര സത്വം എന്നാണ് ഈ ഞണ്ടുകളെ വിശേഷിപ്പിച്ചത്.
ഇന്നു കരയിൽ ജീവിക്കുന്ന, ശത്രുവിൻെറ ശരീരത്തിൽ ആഴമേറിയ മുറിവേൽപ്പിക്കാൻ കഴിയുന്ന ജീവികളിൽ ഒന്നാമനായ മുതലയ്ക്കു പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഈ ഞെണ്ടുകളാണ്. ഇതര ജീവികളുടെ കടിയേക്കാൾ എന്തുകൊണ്ടും ശക്തമാണ് ഇവയുടെ ഇറുക്കൽ. ഞണ്ടിൻെറ കൈകളുടെ പ്രത്യേകതകൾ എല്ലാവർക്കുമറിയാവുന്നതാണല്ലോ, പ്രത്യേകിച്ചും ആ കൈകൊണ്ട് ഇറുക്കു കിട്ടിയിട്ടുള്ളവർക്ക്. ഈ ഞണ്ടിൻെറ കൈ കൊണ്ടാണ് ഇറുക്ക് കിട്ടുന്നതെെങ്കിൽ വിരലുകൾ എപ്പോൾ മുറിഞ്ഞുപോയി എന്നു നോക്കിയാൽ മതി.
പൂർണ്ണ വളർച്ചയെത്തിയ കൊക്കനട്ട് ക്രാബിന് ഏതാണ്ട് 28 കിലോവരെ ഭാരവും, ഏതാണ്ട് 1 മീറ്റർവരെ നീളവും ഉണ്ടാകും. മറ്റു ഞണ്ടുകളിൽ നിന്നു വ്യത്യസ്തമായി കരയിൽ തന്നെ ജീവിക്കുന്ന ഇവറ്റകൾ മുട്ടയിടാൻ മാത്രമായിട്ടാണു കടലിലേക്കു പോവുക പതിവ്.
കടപ്പാട് :

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ