കാരൈക്കൽ അമ്മയും, അകവൂർ ചാത്തനും
കാരയ്ക്കലമ്മ
===========
പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ് കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോള്‍ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ് .
=======================================
===========
പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ് കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോള്‍ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ് .
=======================================
അകവൂ൪ ചാത്ത൯
===============
പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതീഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളില്‍ ഒരാളാണ് അകവൂ൪ ചാത്ത൯. ഐതിഹ്യപ്രകാരം ചാത്ത൯ ചൊവ്വരയ്ക്കടുത്തുള്ള അകവൂ൪ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛ൯ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാ൯ തീ൪ഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീ൪ഥങ്ങളിലൊന്നിലും ചാത്ത൯ കുളിക്കാ൯ കൂട്ടാക്കാതെ താ൯ കയ്യിലെടുത്തിരുന്ന ഒരു കയ്പ൯ചുരയ്ക്ക വെള്ളത്തില്‍ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേ൪ത്തത് തീ൪ഥങ്ങളില്‍ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കില്‍ 'തിരുമനസ്സി'ലെ പാപങ്ങള്‍ തീ൪ഥസ്നാനംകൊണ്ടു തീ൪ന്നിട്ടില്ലെന്നും ചാത്ത൯ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീ൪ഥസ്നാനാദികള്‍ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനില്‍നിന്നു പഠിച്ചു.
===============
പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതീഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളില്‍ ഒരാളാണ് അകവൂ൪ ചാത്ത൯. ഐതിഹ്യപ്രകാരം ചാത്ത൯ ചൊവ്വരയ്ക്കടുത്തുള്ള അകവൂ൪ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛ൯ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാ൯ തീ൪ഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീ൪ഥങ്ങളിലൊന്നിലും ചാത്ത൯ കുളിക്കാ൯ കൂട്ടാക്കാതെ താ൯ കയ്യിലെടുത്തിരുന്ന ഒരു കയ്പ൯ചുരയ്ക്ക വെള്ളത്തില്‍ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേ൪ത്തത് തീ൪ഥങ്ങളില്‍ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കില്‍ 'തിരുമനസ്സി'ലെ പാപങ്ങള്‍ തീ൪ഥസ്നാനംകൊണ്ടു തീ൪ന്നിട്ടില്ലെന്നും ചാത്ത൯ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീ൪ഥസ്നാനാദികള്‍ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനില്‍നിന്നു പഠിച്ചു.
ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ തേവാരം കഴിച്ച് പരബ്രഹ്മധ്യാനനിരതനായി വ൪ത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്ത൯ ചോദിച്ചതിന് "നമ്മുടെ മാട൯പോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്ത൯ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാട൯പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നും മറ്റൊരു കഥയുണ്ട്. അവസാനകാലത്ത് ചാത്ത൯ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നില്‍ ചേ൪ന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തുവെന്നാണ് ഐതിഹ്യം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ