കാടറിഞ്ഞു_മനം_നിറഞ്ഞു_മതികെട്ടാൻ_ചോലയിലെ_സായാഹ്നം
(കടപ്പാട് #Naseer_art) മതികെട്ടാൻ ചോലയിലെ സായാഹ്നം മനോഹരമായിരുന്നു. ചൂള കാക്കയായിരുന്നു ഉൽഘാടകൻ! പരിചയപ്പെടലുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഓർമ്മപ്പെടുത്തലുകളും ഗാനാലാപനങ്ങളും കവിതാപാരായണങ്ങളും മജിഷ്യൻ റോബിൻ തരകൻ അവതരിപ്പിച്ച നഷ്ടപ്പെടുന്ന കാടിനായുള്ള മാജിക്ക് ഷോയും ഫോറസ്റ്റർ ജയപ്രകാശ് സാറിന്റെ മതികെട്ടാന്റെ ഭൂതകാല അറിവ് പകരലുകൾ കൊണ്ടും ഉജ്ജ്വലമായി.
അടുത്ത പുലരിയിൽ ചൂള കാക്കയുടെ ഉണർത്തു പാട്ടൊടെയായിരുന്നു ക്യാമ്പ് ഉണർന്നതും ! ഹരിത ധ്യാന ചുവടുകളുടെയും പ്രണയമയുടേയും പരിശീലനങ്ങൾ ..
പിന്നെ പുൽമേടുകൾ കയറി ചെന്നു ഞങ്ങൾ മേഘങ്ങളെ തൊട്ടു... ഷോലക്കാടിന്റെ സൂര്യരശ്മികൾ പതിയ്ക്കാത്ത ഒറ്റയടി പാതയിലൂടെ ചീവീടുകളുടെയും പക്ഷികളുടെയും സംഗീത അകംമ്പടിയോടെ അടിവച്ചങ്ങനെ... കാത്തു നില്ക്കുന്ന അട്ടകൾക്ക് ഒരിറ്റു ജീവ രക്തം നല്കി.. ചോലയിൽ നിന്നും മഞ്ഞുകണങ്ങളുടെ കുളിരുള്ള ദാഹ ജലം മൊത്തി കുടിച്ചും...
മൂന്നരയോടെ ഡോർമെട്രിയിൽ തിരിച്ചെത്തി. സൂര്യസ്തമയം ആയപ്പോൾ ഫാദർ: അഗസ്റ്റിൽ വട്ടോളി മഴയും മൂടൽമഞ്ഞും മിന്നലുമായി എത്തി.. അദ്ദേഹത്തിന്റെ ചെറു പ്രഭാഷണം മലയും കാടും താണ്ടി വന്ന് ഷീണിതരായ എല്ലാവരിലും നവ ഊർജ്ജം പകർന്നു. സത്യത്തിനും നീതിക്കും പച്ചപ്പിനും മനുഷ്യജീവിതത്തിനും വേണ്ടി നില നിലകൊള്ളുന്ന ഫാദർ അഗസ്റ്റ്യൻ വട്ടോളി പുതിയ തലമുറയോടൊപ്പമാണ്. കാസർകോടു മുതൽ തിരിവനന്തപുരം വരെ നടന്ന പശ്ചിമഘട്ട സംവാദയാത്രയിൽ ആദ്യാവസാനം വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു....
പിന്നെ നാടൻ പാട്ടുകളുമായി ഫാദറും, അർജുനും.. മനോഹര ഗാനാലാപനങ്ങളും കവിതകളുമായി മാളൂട്ടിയും (അമർത പറവൂർ) , കോഴിക്കോട്നിന്നും എത്തിയ രവികുമാർ ചേട്ടന്റെയും ബീനയുടേയും മകൾ മാളുവും (അനുമിത്ര). ഊട്ടി ക്യാമ്പിൽ പങ്കെടുത്ത ജിനിൽ മാഷും (കണ്ണൂർ)ആ രാവ് പാടി മനോഹരമാക്കി. അത്താഴത്തിനു ശേഷം മജിഷ്യൻ റോബിൻ തരകന്റെ പുതിയ ചില ഇന്ദ്രജാലവിദ്യകൾ.. റോബിന് അസിസ്റ്റന്റുകളായി രണ്ട് സുന്ദരികളും! എല്ലാ ക്യാമ്പിലും സാന്നിദ്ധ്യമായ സുനിയും (കോഴിക്കോട്) ത്രിശൂരിൽ നിന്നും ഫെമിയും! ഫെമിയുടെയും ബിജുവിന്റെയും മകൻ ഏഴാം സ്റ്റാെൻറർഡിൽ പഠിക്കുന്ന മെസ്സിയുടെ ആരാധകനായ മിടുക്കനായ ഭഗത് അതിൽ ചേർന്നു. ..
അടുത്ത പുലരിയിൽ ചൂള കാക്കയുടെ ഉണർത്തു പാട്ടൊടെയായിരുന്നു ക്യാമ്പ് ഉണർന്നതും ! ഹരിത ധ്യാന ചുവടുകളുടെയും പ്രണയമയുടേയും പരിശീലനങ്ങൾ ..
പിന്നെ പുൽമേടുകൾ കയറി ചെന്നു ഞങ്ങൾ മേഘങ്ങളെ തൊട്ടു... ഷോലക്കാടിന്റെ സൂര്യരശ്മികൾ പതിയ്ക്കാത്ത ഒറ്റയടി പാതയിലൂടെ ചീവീടുകളുടെയും പക്ഷികളുടെയും സംഗീത അകംമ്പടിയോടെ അടിവച്ചങ്ങനെ... കാത്തു നില്ക്കുന്ന അട്ടകൾക്ക് ഒരിറ്റു ജീവ രക്തം നല്കി.. ചോലയിൽ നിന്നും മഞ്ഞുകണങ്ങളുടെ കുളിരുള്ള ദാഹ ജലം മൊത്തി കുടിച്ചും...
മൂന്നരയോടെ ഡോർമെട്രിയിൽ തിരിച്ചെത്തി. സൂര്യസ്തമയം ആയപ്പോൾ ഫാദർ: അഗസ്റ്റിൽ വട്ടോളി മഴയും മൂടൽമഞ്ഞും മിന്നലുമായി എത്തി.. അദ്ദേഹത്തിന്റെ ചെറു പ്രഭാഷണം മലയും കാടും താണ്ടി വന്ന് ഷീണിതരായ എല്ലാവരിലും നവ ഊർജ്ജം പകർന്നു. സത്യത്തിനും നീതിക്കും പച്ചപ്പിനും മനുഷ്യജീവിതത്തിനും വേണ്ടി നില നിലകൊള്ളുന്ന ഫാദർ അഗസ്റ്റ്യൻ വട്ടോളി പുതിയ തലമുറയോടൊപ്പമാണ്. കാസർകോടു മുതൽ തിരിവനന്തപുരം വരെ നടന്ന പശ്ചിമഘട്ട സംവാദയാത്രയിൽ ആദ്യാവസാനം വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു....
പിന്നെ നാടൻ പാട്ടുകളുമായി ഫാദറും, അർജുനും.. മനോഹര ഗാനാലാപനങ്ങളും കവിതകളുമായി മാളൂട്ടിയും (അമർത പറവൂർ) , കോഴിക്കോട്നിന്നും എത്തിയ രവികുമാർ ചേട്ടന്റെയും ബീനയുടേയും മകൾ മാളുവും (അനുമിത്ര). ഊട്ടി ക്യാമ്പിൽ പങ്കെടുത്ത ജിനിൽ മാഷും (കണ്ണൂർ)ആ രാവ് പാടി മനോഹരമാക്കി. അത്താഴത്തിനു ശേഷം മജിഷ്യൻ റോബിൻ തരകന്റെ പുതിയ ചില ഇന്ദ്രജാലവിദ്യകൾ.. റോബിന് അസിസ്റ്റന്റുകളായി രണ്ട് സുന്ദരികളും! എല്ലാ ക്യാമ്പിലും സാന്നിദ്ധ്യമായ സുനിയും (കോഴിക്കോട്) ത്രിശൂരിൽ നിന്നും ഫെമിയും! ഫെമിയുടെയും ബിജുവിന്റെയും മകൻ ഏഴാം സ്റ്റാെൻറർഡിൽ പഠിക്കുന്ന മെസ്സിയുടെ ആരാധകനായ മിടുക്കനായ ഭഗത് അതിൽ ചേർന്നു. ..
ക്യാമറയും പക്ഷികളുമായി ധ്രുവരാജ് (ബാഗ്ലൂർ - മാതൃഭൂമി ആഴ്ചപതിപ്പിൽ ഞാനെഴുതുന്ന ആൻറമാൻ സ്കെച്ചുകളിൽ സാന്നിദ്ധ്യമാണ്. യാത്രികനും), കാസർകോട് നിന്നും ഫോട്ടൊ ഗ്രാഫറായ മിഥുൻ, ഷിജു ( തൃശൂർ ഖത്തർ ഫെയിം !) സജീവമായി. ഏകാന്ത യാത്രികനായ അസിസ്റ്റന്റ് പ്രൊഫസർ: റോബിൻ കോശി കണ്ണൂരിലെ സ്കൂളിൽ കുട്ടികളിൽ പച്ച നിറയ്ക്കുന്ന സെലസ്റ്റീൻ ജോൺ മാഷ്, വിയ്യൂരിൽ നിന്നും കാടിനെ ചേർത്ത് പാട്ച്ച് ഷിജു വിനൊപ്പം എത്തിയ സുധീഷും, എല്ലായിപ്പോഴും എന്റെയും ജയന്തിയുടേയും അരികിൽ ഓടി എത്തുന്ന ഷിബുവിന്റെയും സുന്നി യുടേയും കസിൻസായ ഡോ: പി.സി.രാജീവും സതിഷും, വടക്കൻ പറവൂരിൽ നിന്നും എന്റെ കാട്ടെഴുത്തിൽ ഭ്രമിച്ച നകുൽ, അകിൽ, മാളൂട്ടി, അർജുൻ... പിന്നെ പേരാമ്പ്രയിൽ നിന്നും അഗസ്ത്യ അർജുൻ എന്ന മൗനി ..ഒടുവിൽ മൗനം ഉടഞ്ഞു!
25 പേർക്കു മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. രജിസ്ട്രേഷൻ കഴിഞ്ഞിട്ടും ഒത്തിരി പേർ പങ്കെടുക്കുവാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. നിർവ്വാഹമില്ലായിരുന്നു.(എന്തായാലും അടുന്ന ക്യാമ്പ് ചിന്നാറിൽ നടത്തുന്നുണ്ട്.)
അങ്ങനെ ഓരോ ക്യാമ്പുകളിലും ഹൃദ്ദയത്തോട് ചേർത്ത് വയ്ക്കുന്ന ചില സൗഹൃദ്ദങ്ങളെ കാട് നല്കുകയാണ്. പങ്കെടുത്ത എല്ലാവർക്കും നന്ദി..
എല്ലാ സഹകരണങ്ങളും നല്കിയ കേരള വനം വന്യജീവി വകുപ്പിനും നന്ദി.. സ്നേഹം..
അങ്ങനെ ഓരോ ക്യാമ്പുകളിലും ഹൃദ്ദയത്തോട് ചേർത്ത് വയ്ക്കുന്ന ചില സൗഹൃദ്ദങ്ങളെ കാട് നല്കുകയാണ്. പങ്കെടുത്ത എല്ലാവർക്കും നന്ദി..
എല്ലാ സഹകരണങ്ങളും നല്കിയ കേരള വനം വന്യജീവി വകുപ്പിനും നന്ദി.. സ്നേഹം..







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ